Friday 16 September 2011

മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്തം.... ഇങ്ങിനെയും ചിലര്‍ .....

കഴിഞ്ഞ ആഴ്ച ടെലിവിഷനില്‍ കണ്ട ഒരു ദാരുണ ദൃശ്യം ആണ് എന്നെ ഇങ്ങിനെ എഴുതാന്‍ പ്രേരിപ്പിച്ചത് ....

അന്ന്യ സംസ്ഥാനത്ത് നിന്നും തൊഴില്‍ തേടി വന്ന ഒരു യുവാവ് വാഹനാപകടത്തില്‍ പരിക്കേറ്റു അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആശുപത്രി അതികൃതരുടെ അനാസ്ഥ മൂലം മരിക്കുവാന്‍ ഇടയായ സംഭവം മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞു . ഇത്തരം പല അപകട മരണങ്ങളും നാം സ്ഥിരമായി മാധ്യമങ്ങളിലൂടെ കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട് .എങ്കിലും ഇതിനു അല്പം പ്രത്യേകതകള്‍ ഉണ്ടായിരുന്നോ ?...

ഒരു മനുഷ്യ ജീവന്‍ മരണത്തോട് മല്ലിടുന്നു . ആ ദൃശ്യങ്ങള്‍ തങ്ങളുടെ ചാനലിനു റേറ്റിങ്ങ് കൂട്ടുവാനും തങ്ങള്‍ക്കു ജോലിയില്‍ മേല്‍ക്കയറ്റം കിട്ടുവാനുമായി മറ്റു രണ്ടു മനുഷ്യ ജീവനുകള്‍ (ഇവരെ  മനുഷ്യര്‍ എന്ന്  വിളിക്കാമോ  എന്ന് എനിക്കറിയില്ല . എന്തായാലും ഞാന്‍ വിളിക്കുന്നു  .... )  രാവിലെ മുതല്‍ രാത്രി വരെ വളരെ കഷ്ട്ടപെട്ട് ആരുടേയും കണ്ണില്‍ പെടാതെ ഒളിച്ചിരുന്ന് തങ്ങളുടെ ഒളി കാമറയില്‍ പകര്‍ത്തുന്നു . അതിനു ശേഷം തങ്ങളുടെ ചാനലില്‍ എക്സ്ക്ലൂസിവ് ന്യൂസ്‌ എന്നാല്‍ തലക്കെട്ടോടു കൂടി ഒരു യുവാവിന്റെ മരണം പച്ചക്ക് പ്രദര്‍ശിപ്പിക്കുന്നു ....

കൃത്രിമ ശ്വാസത്തില്‍ ജീവിക്കുന്ന രോഗിയെ അത്യാഹിതവിഭാഗത്തില്‍ നിന്നും ആശുപത്രി അതികൃതര്‍ നിഷ്കരുണം വാര്‍ഡിലേക്ക് തള്ളുന്നു . രോഗിയുടെ കൂടെ കൂട്ടിരിപ്പുകാരന്‍ ആയ 15 വയസ് മാത്രം പ്രായം ഉള്ള മറ്റൊരു അന്ന്യ സംസ്ഥാന തൊഴിലാളിയുടെ കയ്യിലേക്ക് ആര്‍ക്കും വേണ്ടാത്ത ഒരു ജീവനും അടിയന്തിര ഖട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ സഹായമില്ലാതെ കൈകള്‍ കൊണ്ട് കൃത്രിമ ശ്വാസം നല്‍കുന്ന ബ്ലാടറില്‍  കൂടി കൃത്രിമമായി ശ്വാസം നല്‍കുവാന്‍ കല്‍പ്പിക്കുന്നു .. പാവം ബാലന്‍ ജലപാനം പോലും ഇല്ലാതെ ഒന്ന് മൂത്രം ഒഴിക്കുവാന്‍ പോലും പോകാതെ തന്റെ ചങ്ങാതി രക്ഷപെടും എന്ന് കരുതി രാവിലെ മുതല്‍ അര്‍ദ്ധ രാത്രി വരെയും ആരോടും ഒരു പരാതിയും പറയാതെ പറഞ്ഞിട്ടും കാര്യം ഇല്ലെന്നു അറിഞ്ഞിട്ടാവും ആശുപത്രി അതികൃതര്‍ കാട്ടി കൊടുത്തത് പോലെ ബ്ലാടറില്‍ അമര്‍ത്തി അമര്‍ത്തി തന്റെ ചങ്ങാതിക്ക് ശ്വാസം നല്‍കികൊണ്ടിരുന്നു . ഈ ദൃശ്യങ്ങള്‍ എല്ലാം ഒരു പൊടി പോലും പോകാത്ത നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ കാമറയില്‍ പകര്‍ത്തികൊണ്ടും  ഇരുന്നു . രാത്രിയില്‍ എപ്പോഴോ ആ ബാലന്‍ അല്പം ഒന്ന് മയങ്ങി . അപ്പോളും ഉറങ്ങാത്ത കാമറാ കണ്ണുകള്‍ അവനെയും ഉറ്റുനോക്കി  നില്‍ക്കുകയായിരുന്നു . ഒടുവില്‍ ആ മരണവും അവര്‍ ലൈവായി പകര്‍ത്തി ....

ഒരു ചലനം ലോകത്തില്‍ ചില മാറ്റങ്ങള്‍ക്കു ഇടയാക്കും . ചില ചലനങ്ങള്‍ ലോകത്തെ തന്നെ മാറ്റി മറിച്ചേക്കാം .....  എന്നിട്ടും എന്തെ ആ മാധ്യമ സുഹൃത്തുക്കള്‍ ഉറങ്ങി പോയ ആ പാവം ബാലനെ  ഒന്ന് ഉണര്‍ത്തിയില്ല?. അതും കഴിയില്ലെങ്കില്‍  രാവിലെ മുതല്‍ രാത്രി വൈകി ആ യുവാവ് മരിക്കും വരെ അത് പകര്‍ത്താന്‍ കാത്തിരുന്നവര്‍ എന്തേ അധികാരികള്‍ക്ക് മുന്നില്‍ ഒരു ചോദ്യം എങ്കിലും ചോധിക്കാതിരുന്നത് ? വെളിച്ചത് വന്നു എന്തേ തങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന് പറയാതിരുന്നത് ?. ഒരുപക്ഷേ മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുക്കും എന്ന ചിന്ത തന്നെ അധികൃതരുടെ കണ്ണ് തുറപ്പിക്കുമായിരുന്നില്ലേ ?. അങ്ങിനെയെങ്കിലും ആ യുവാവിന്റെ വരുമാനം മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു കുടുംബം അനാഥം ആകുവാതെ ആ യുവാവ് രക്ഷപെടുമായിരുന്നില്ലേ ?.. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പെരുമ പറയുന്ന നമ്മള്‍ മലയാളികള്‍ക്ക് മനുഷ്യത്തം നഷ്ട്ടപെടുകയാണോ ?.

സാമൂഹിക പ്രശ്നങ്ങളില്‍ എപ്പോളും ഏറ്റവും കൂടുതലായി സാധാരണ ആളുകള്‍ക്കൊപ്പം നില്‍ക്കാറുള്ള മാധ്യമ പ്രവര്‍ത്തകരിലും ഇത്തരത്തില്‍ രണ്ടുപേരെ പുതുതായി കണ്ടപ്പോള്‍ അല്പം വിഷമം തോന്നി പോയി . ഇനി മേലില്‍ എങ്കിലും മാധ്യമ രംഗത്ത് ഇത്തരക്കാര്‍ ഉണ്ടാകരുതേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം . ഒരു ജീവനും ഇത്തരത്തില്‍ നഷ്ട്ടം ആകാതിരിക്കട്ടേ . ഒരു ചാനല്‍ മുതലാളിയും തന്റെ ചാനലിനു റേറ്റിങ്ങ് കൂട്ടുവാനായി മനുഷ്യത്ത രഹിതമായ ഇത്തരം സംഭവങ്ങള്‍ക്ക് കൂട്ട് നില്‍ക്കാതിരികട്ടേ . ഒരു പൊതു പ്രവര്‍ത്തകനും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കാതിരിക്കട്ടേ . ഒരു കാമെറാമാന്മാരും ഇത്തരം ദാരുണ ദൃശ്യങ്ങള്‍ ഒരിക്കലും സ്വന്തം ഉയര്‍ച്ചക്ക് വേണ്ടി പകര്‍ത്തുവാതിരിക്കട്ടേ  . 

"ഒരു ചലനം ലോകത്തില്‍ ചില മാറ്റങ്ങള്‍ക്കു ഇടയാക്കും . ചില ചലനങ്ങള്‍ ലോകത്തെ തന്നെ മാറ്റി മറിച്ചേക്കാം" ..... നമുക്കും ആ ചലനത്തില്‍ പങ്കാളികള്‍ ആകാം . ഇനിയും മനുഷ്യത്തം മരിക്കാത്ത മനസുമായി നമുക്ക് ഒരുമിച്ചു നീങ്ങാം ....

Monday 8 August 2011

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ........... ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . (ഭാഗം : 6 )

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു . പൊതുവേ ജോലി വളരെ കുറവായിരുന്നതിനാല്‍ ഞാന്‍ ഓഫീസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി . അല്പം നടന്നു അതാ ഓഫീസിന്റെ പുറത്തു ആളൊഴിഞ്ഞ ഒരു ഭാഗത്ത്‌ കസേരയില്‍ ഒറ്റക്കിരിക്കുകയായിരുന്നു അന്‍വര്‍. ഞാന്‍ മെല്ലെ അദ്ധേഹത്തിന്റെ അടുതെത്തി ......വെറുതെ കുശലാന്വേഷണങ്ങള്‍ നടത്തി . അപ്പോളാണ് അദ്ദേഹം അവിടെ ഇരുന്നു കരയുകയായിരുന്നു എന്ന് മനസിലാക്കിയത് . ഞാന്‍ കാര്യം അന്വേഷിച്ചു . ഒന്നുമില്ല എന്നതായിരുന്നു മറുപടി . എന്നിട്ടും ഞാന്‍ വിടില്ല എന്ന് കണ്ടപ്പോള്‍ ഒടുവില്‍ അദ്ദേഹം ആ സംഭവം വിവരിച്ചു . എനിക്ക് ഒരു ചേട്ടന്‍ ഉണ്ടായിരുന്നു . അദ്ദേഹം മരിച്ചതിന്റെ ഓര്‍മ ദിവസം ആണ് ഇന്ന് . അതൊക്കെ ഓര്‍ത്തപ്പോള്‍ വെറുതേ .......

യുദ്ധം വളരെ കൂടുതലായി നിന്നിരുന്ന ഒരു സമയം ആയിരുന്നു അത് . മറ്റെല്ലാ വീടുകളിലെയും പോലെ തന്നെ ഞങ്ങളുടെ വീട്ടിലും പട്ടിണി ആയിരുന്നു മിച്ചം . അമേരിക്കന്‍ സൈന്യം ആഞ്ഞടിക്കുന്നു . ഇറാക്കി സൈന്യവും ചെറുത്ത് നില്‍കുന്നുണ്ട്. ഇതിനു പുറമേ തീവ്രവാദികളും അമേരിക്കന്‍ സൈന്യത്തെ ആക്രമിക്കുമായിരുന്നു . സ്വതന്ത്ര ഇറാക്ക് ആയിരുന്നു അവരുടെ ലക്ഷ്യവും മുദ്രാവാക്ക്യവും ..

ഞങ്ങളുടെ വീട്ടിലെ പട്ടിണിയും ദാരിദ്ര്യവും ചേട്ടനെ ഒരു തീവ്രവാദി ആകുവാന്‍ രണ്ടാമത് ഒന്ന് ചിന്ദിക്കാതെ പോകുവാന്‍ പ്രേരിപ്പിച്ചു . അതില്‍ പെട്ടുപോയാല്‍ തന്റെ ജീവന്‍ ആണ് വിലയായി കൊടുക്കേണ്ടി വരിക എന്നറിഞ്ഞിട്ടും ഞങ്ങള്‍ക്ക് വേണ്ടി , അതില്‍ നിന്ന് കിട്ടുന്ന വന്‍തുക ഞങ്ങളുടെ പട്ടിണി തീര്‍ക്കുവാന്‍ സാധിക്കും എന്ന തോന്നല്‍ ചേട്ടനെ ഒരു തീവ്രവാദി ആക്കി . ചേട്ടന്‍ സംഘടനയില്‍ ചേര്‍ന്നു. വീട്ടില്‍ ഞങ്ങളോട് പറഞ്ഞിരുന്നത് അടുത്ത ഗ്രാമത്തില്‍ ഒരു ജോലി കിട്ടി അതിനു പോവുകയാണ് എന്നായിരുന്നു . അതിനു ശേഷം എല്ലാ ആഴ്ചയും ഒരു ദിവസം ചേട്ടന്‍ വീട്ടില്‍ വന്നു ദാരാളം പൈസാ തരുമായിരുന്നു .

ഒരുദിവസം പതിവുപോലെ ചേട്ടന്‍ വീട്ടില്‍ വന്നു . അന്ന് കുറച്ചു കൂടുതല്‍ കാശ് അമ്മയെ ഏല്‍പ്പിച്ചിട്ട് ചേട്ടന്‍ പറഞ്ഞു ഇനി കുറച്ചു നാള് കഴിഞ്ഞേ വരികയുള്ളൂ . പണി അല്പം കൂടുതലാണ് എന്നൊക്കെ . ചേട്ടന്‍ ഞങ്ങള്‍ക്കായി ഒരുപാട് കഷ്ട്ടപെടുന്നു എന്നോര്‍ത്ത് ഞങ്ങള്‍ എല്ലാരും അന്ന് കുറേനേരം കരഞ്ഞു . ഒടുവില്‍ ഞങ്ങള്‍ എല്ലാരും ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു . കഴിക്കുന്ന സമയം ചേട്ടന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിരുന്നു . ഒടുവില്‍ എല്ലാവരോടും യാത്ര പറഞ്ഞു ചേട്ടന്‍ വന്ന കാറില്‍ കയറി . ചേട്ടന്‍ പോകുന്നത് കണ്ടു അമ്മ കരഞ്ഞു തുടങ്ങി . കാര്‍ നീങ്ങി റോഡിലേക്ക് കയറുന്നതിനു മുന്‍പ് ഒന്നുകൂടി യാത്ര പറയുവാനായി ചേട്ടന്‍ ഞങ്ങളെ ഒന്നുകൂടി നോക്കിയിട്ട് കാറിന്റെ ഹോണ്‍ ഒന്ന് അമര്‍ത്തി . ഹോണിന്റെ ശബ്ധതെക്കാള്‍ വലിയ ശബ്ദത്തോടെ കാര്‍ ഞങ്ങളുടെ മുന്നില്‍ പൊട്ടിത്തെറിച്ചു . അല്പം നേരം എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ എല്ലാരും സ്തംഭിച്ചു പോയി . അമ്മ അന്ന് തളര്‍ന്നു വീണതാണ് . ഇതുവരെയും ഒന്ന് എണീറ്റ്‌ ഇരുന്നിട്ട് കൂടി ഇല്ല .

സംഘടനയുടെ അന്നത്തെ ചാവേര്‍ പോരാളിയായി തിരഞ്ഞെടുത്തത് ചേട്ടനെയായിരുന്നു . ബോംബ്‌ ഖടിപ്പിച്ച കാറില്‍ ആയിരുന്നു ചേട്ടന്‍ വീട്ടില്‍ വന്നത് . ഹോണ്‍ അടിച്ചാല്‍ പൊട്ടി തെറിക്കുന്ന രീതിയില്‍ ആയിരുന്നു വാഹനത്തില്‍ ബോംബ്‌ വച്ചിരുന്നത് . ചേട്ടന്‍ യാത്ര പറയാന്‍ ഹോണ്‍ അടിച്ചതും വാഹനം പൊട്ടി തെറിക്കുകയായിരുന്നു . ചേട്ടന്റെ ചിതറി തെറിച്ച കരിഞ്ഞ ശരീരം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു .ഞങ്ങള്‍ക്ക് വേണ്ടി എന്റെ ചേട്ടന്‍ ..... ഇതൊക്കെ പറയുമ്പോളും അന്‍വര്‍ കരയുകയായിരുന്നു . ഒരുവിധം ഞാന്‍ അദ്ധേഹത്തെ സമാധാനിപ്പിക്കുവാന്‍ ശ്രെമിച്ചുകൊണ്ടിരുന്നു ....


ജോയ്........

Wednesday 3 August 2011

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ........... ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . (ഭാഗം : 5 )

ഞാന്‍ ഓരോരുത്തരോടും ഇറാക്കിന്റെ വിശേഷങ്ങള്‍ കൂടുതലായി ചോദിച്ചു അറിയുവാന്‍ ശ്രെമിച്ചു . എനിക്ക് എല്ലാവരില്‍ നിന്നും പൊതുവായി അറിയുവാന്‍ കഴിഞ്ഞത് അവര്‍ക്ക് അമേരിക്കയുടെ ഭരണത്തില്‍ അല്പം പോലും തൃപ്തി ഇല്ല . അമേരിക്ക തങ്ങളെ അടിമകള്‍ ആയി കാണുന്നു എന്നതായിരുന്നു പൂരിഭാഗം പേരുടെയും അഭിപ്രായം .

അതുപോലെ തന്നെ തങ്ങളുടെ മുന്‍ ഭരണാധികാരി സദാം ഹുസൈനെ കുറിച്ചും സാധാരണകാരായ ഇറാക്കികള്‍ക്ക് വലിയ മതിപ്പൊന്നും ഇല്ല . ഞാന്‍ കരുതിയത്‌ ഇവിടുത്തുകാര്‍ക്ക് സദാം എന്ന് പറഞ്ഞാല്‍ എല്ലാം ആയിരിക്കും എന്നാണു . എന്നാല്‍ എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു അവരുടെ ഓരോരുത്തരുടെയും വാക്കുകള്‍ . സദാം ഒരു ക്രൂരനായ ഭരണാധികാരി ആയിരുന്നു എന്നായിരുന്നു കൂടുതല്‍ ആളുകളും അഭിപ്രായപെട്ടത് . സാമ്പതീകമായി ഒരുപാട് മുന്നില്‍ നിന്നിരുന്ന ഒരു രാജ്യം ആയിരുന്നു ഇറാക്ക് . രാജ്യത്തിന്റെ സ്വത്തിന്റെ ഹിംസ ഭാഗവും യുദ്ധങ്ങള്‍ക്കും ആയുധങ്ങള്‍ വാങ്ങുന്നതിനുമായിട്ടാണ് അദ്ദേഹം ഉപയോഗിച്ചത് എന്നതാണ് അദ്ധേഹത്തിനെതിരെ സാധാരണക്കാര്‍ക്ക് ഉള്ള ആക്ഷേപം .

ഒരു ഇറാക്കി യുവാവ് എന്നോട് തന്റെ അനുഭവം വിവരിച്ചത് ഇങ്ങിനെ .... തന്റെ പിതാവ് യുദ്ധത്തില്‍ കൊല്ലപെട്ടു . മാതാവ് ഒരു ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു . പിതാവിന്റെ മരണത്തെ തുടര്‍ന്ന് താനും മാതാവും മാതാവിന്റെ തുച്ചമായ വരുമാനത്തില്‍ കഴിയുകയായിരുന്നു . അപ്പോളാണ് മാതാവിനോട് നിര്‍ബന്ധിതമായി സൈന്യതിനോടൊപ്പം ജോലി ചെയ്യണമെന്നു സദാം പറഞ്ഞത് . മാതാവ് അങ്ങിനെ സൈന്യതിനോപ്പം ജോലിക്ക് ചേര്‍ന്ന് . ശമ്പളം ആകെ ഒരുമാസം കിട്ടുന്നത് 15 ഡോളര്‍ . 15 ഡോളര്‍ കൊണ്ട് ഒരമ്മയും മകനും എങ്ങിനെ വിശപ്പടക്കും എന്ന് എന്നോട് ചോദിച്ചപ്പോള്‍ എനിക്കും അതിനു ഉത്തരം ഇല്ലായിരുന്നു . ചെറുപ്പത്തില്‍ താനും അമ്മയും മിക്ക ദിവസങ്ങളിലും പട്ടിണി കിടന്നിരുന്നു എന്ന് പറയുമ്പോള്‍ അദ്ധേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു . ഇതൊക്കെ കേട്ടപ്പോള്‍ എന്റെ മനസിനും ഉണ്ടായി വല്ലാത്ത ഒരു തേങ്ങല്‍ ......

കൂട്ടത്തില്‍ ഒരാള്‍ വളരെ ദുഖിതനായി കാണപെട്ടു . ഞാന്‍ അദ്ധേഹതോട് കാര്യം അന്വേഷിച്ചു . മറുപടി ഇപ്രകാരം ആയിരുന്നു . തന്റെ ബാപ്പയും , ഉമ്മയും , ഭാര്യയും , മകളുമായി ഒരു ആവശ്യത്തിനായി ബാഗ്ദാധിലേക്ക് പോയിരിക്കുകയാണ് . ബാഗ്ദാദ് എന്നും പ്രശ്നങ്ങള്‍ മാത്രം ഉള്ള ഒരു പ്രദേശമാണ് . ഏതു നിമിഷവും ആര്‍ക്കും എന്തും സംഭവിക്കാം . ഒരു ആക്രമണം ആര്‍ക്കു നേരെയും എപ്പോളും ഉണ്ടാകാം . അവര്‍ സുരക്ഷിതരായി മടങ്ങി വരുവാനായി ഞാന്‍ അല്ലാഹുവിനോട് മുഴുവന്‍ സമയവും പ്രാര്‍തിക്കുകയാണ് . അവര്‍ വരുന്നത് വരെ എന്റെ മനസിന്‌ ഒരു സ്വസ്ഥതയും ഉണ്ടാവില്ല . അദ്ധേഹത്തിനെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്ന് എനിക്ക് അറിയില്ലായിരുന്നു . എങ്കിലും കുടുംബത്തിനു ഒന്നും സംഭവിക്കില്ല . സര്‍വേശ്വരന്‍ ഒരാപത്തും വരുത്താതെ അവരെ തിരിച്ചു സുരക്ഷിതരായി വീട്ടില്‍ എത്തിക്കും . ഞാനും അല്ലാഹുവിനോട് പ്രാര്‍ത്തിക്കുന്നുണ്ട് എന്ന് പറഞ്ഞു . അദ്ദേഹം എന്നെ നോക്കി ഒന്ന് ചെറുതായി പുഞ്ചിരിച്ചിട്ട് തിരമാലകള്‍ ആഞ്ഞടിക്കുന്ന തന്റെ കലങ്ങിയ മനസുമായി പിന്നീട് കാണാം എന്ന് പറഞ്ഞിട്ട് തന്റെ ജോലിയിലേക്ക് കടന്നു ........


(തുടരും ) ജോയ്........

Tuesday 2 August 2011

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ........... ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . (ഭാഗം :4 )




ഞങ്ങളുടെ വാഹനം വീണ്ടും മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു . എങ്കിലും എന്‍റെ മനസ്സില്‍ അപ്പോഴും നിറഞ്ഞു നിന്നിരുന്നത് ആ തെരുവില്‍ കണ്ട കാഴ്ചകള്‍ ആയിരുന്നു . അവിടുത്തെ ആളുകളുടെ കണ്ണിലെ പ്രത്യാശയുടെ തിളക്കം എന്‍റെ മനസ്സില്‍ നിന്നും മായുന്നില്ലായിരുന്നു .

ഞങ്ങളുടെ വാഹനം ഉം ഖാസര്‍ പോര്‍ട്ടിന്‍റെ വാതില്‍ക്കല്‍ എത്തി . തോക്കുദാരികള്‍ ആയ മൂന്നു പട്ടാളക്കാര്‍ വന്നു ഞങ്ങളുടെ വാഹനം പരിശോധിച്ചു . രേഖകള്‍ നോക്കിയ ശേഷം ഞങ്ങള്‍ക്ക് അകത്തു കടക്കുവാന്‍ അനുമതി നല്‍കി . പോര്‍ട്ടിന്‍റെ യഥാര്‍ത്ഥ വാതില്‍ കടക്കുന്നതിനു മുന്‍പ് ഞങ്ങള്‍ക്ക് വീണ്ടും രണ്ടു പരിശോധനാ സ്ഥലങ്ങള്‍ കൂടി പിന്നിടേണ്ടി വന്നു . ഇത്രയും സുരക്ഷ ഒക്കെ കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത അതിശയം തോന്നി . നമ്മുടെ നാട്ടിലെ പല പോര്‍ട്ടുകളിലും ഞാന്‍ പോയിട്ടുണ്ട് . അതുമായി താരതമ്മ്യം ചെയ്‌താല്‍ ഇവിടുള്ളതിന്‍റെ നൂറില്‍ പത്തു പോലും സുരക്ഷ നമ്മുടെ നാട്ടില്‍ ഇല്ല . ഏതു തീവ്ര വാതികള്‍ക്കും എത്ര എളുപ്പം നമ്മുടെ നാട്ടില്‍ കടന്നു കൂടാം എന്നും എനിക്ക് തോന്നി പോയി .... ഒടുവില്‍ ഞങ്ങള്‍ ഞങ്ങളുടെ താമസ സ്ഥലത്ത് എത്തി . അവിടെ എന്നെയും കാത്തു ഞങ്ങളുടെ കമ്പനിയിലെ ആളുകള്‍ നില്‍പ്പുണ്ടായിരുന്നു .

" നമ്മുടെ കമ്പനിയിലെ ഏറ്റവും ഭാഗ്യം ഉള്ള വ്യക്തികളില്‍ ഒരാളായ നിനക്കും ഈ സ്വര്‍ഗത്തിലേക്ക് സ്വാഗതം " എന്ന് പറഞ്ഞു ഒരു വെള്ളക്കാരന്‍ എന്നെയും ഈ സ്വര്‍ഗത്തിലേക്ക് ആനയിച്ചു . അങ്ങിനെ ഞങ്ങളുടെ കമ്പനിയിലെ നിര്‍ഭാഗ്യവാന്മാരുടെ കൂട്ടത്തിലേക്ക് ഞാനും കടന്നു ചെന്നു . പിന്നീട് അവിടെയുള്ള പുതിയ ആളുകളെ പരിച്ചയപെടലും പഴയ പരിചയക്കാരോട് കുശലം പറച്ചിലും ഒക്കെ ആയി നില്‍കുമ്പോള്‍ ഞങ്ങളുടെ കമ്പനിയില്‍ ഞങ്ങള്‍ക്കായി പണിയെടുക്കുന്ന കുറെ ഇറാക്കി പൌരന്‍മാരെ കണ്ടു . അവരെ കണ്ടപ്പോള്‍ എനിക്ക് മനസ്സില്‍ വിഷമം തോന്നി . എങ്കിലും ഇവരോട് എനിക്ക് ഇറാക്കിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ സാധിക്കുമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ അല്‍പം സന്തോഷവും തോന്നി . ഇവരെയാണ് എനിക്കാവശ്യം . ഇവരുടെ സൌഹൃധമാണ് എനിക്കാവശ്യം എന്ന് മനസ് പലതവണ എന്നോട് പറഞ്ഞു കൊണ്ടിരുന്നു . എല്ലാം പാവങ്ങള്‍ . ഓരോരുത്തരെ ആയി ഞാന്‍ പരിചയപെട്ടു . എല്ലാവര്‍ക്കും ചില ഹിന്ദി വാക്കുകള്‍ അറിയാം ,. ആദ്യം പരിചയപെടുത്തി പേര് പറഞ്ഞാല്‍ അടുത്തത് അമിതാഭ് ബച്ചന്‍ , ഷാരുഖ് ഖാന്‍ , ഐശ്വര്യ റായി ... എന്നീ പേരുകള്‍ ആണ് . ഹിന്ദി അല്‍പം ഒക്കെ അറിയാം . സീ അഫലം എന്നാ ഹിന്ദി ചാനല്‍ ആണ് ഈ പാവതുങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്ന ചാനല്‍ എന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി പോയി . ഇന്ത്യക്കാരെ അവര്‍ക്ക് വലിയ ഇഷ്ട്ടം ആണ് എന്നുകൂടി കേട്ടപ്പോള്‍ എനിക്ക് ഇറാക്കികളോട് കൂടുതല്‍ ബഹുമാനം തോന്നി പോയി .

ഒടുവില്‍ ആണ് ഞാന്‍ അന്‍വര്‍നെ പരിച്ചയപെട്ടത്‌ . കൂട്ടത്തില്‍ നിന്നും തികച്ചും വ്യത്യസ്തന്‍ . അന്‍വറിന്‍റെ കണ്ണുകള്‍ എന്നോട് എന്തോ പറയുവാന്‍ വെമ്പല്‍ കൊള്ളുന്നതായി എനിക്ക് തോന്നി ഞാന്‍ കുറച്ചു നേരം അധേഹതോടൊപ്പം സംസാരിച്ചു . അതെ ഞാന്‍ ഇതുപോലെ ഉള്ള ഒരു വ്യക്തിയെ തന്നെ ആയിരുന്നു ഇവിടെ തിരഞ്ഞു നടന്നത് . അന്‍വര്‍ പറഞ്ഞു തന്ന കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ലക്കങ്ങളില്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം ....


(തുടരും ) ജോയ്........

Thursday 28 July 2011

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ........... (ഭാഗം :3 )

അങ്ങിനെ ഞങ്ങള്‍ യാത്ര തുടങ്ങി . ബസ്റ എന്ന സ്ഥലത്ത് നിന്നും ഉം ഖാസര്‍ എന്ന സ്ഥലത്തേക്കാണ്‌ ഞങ്ങള്‍ക്ക് പോകേണ്ടത് . മുന്നിലും പിന്നിലും ഓരോ കാറുകള്‍ . എനിക്കപ്പോള്‍ ഒരു രാജകീയ പ്രൌഡി തോന്നി . പരിവാരങ്ങളുമായി യാത്ര ചെയ്യുന്ന ഒരു രാജാവിന്റെ ഗമയും . പെട്ടന്ന് വണ്ടി ഒരു ഗട്ടറില്‍ വീണു കുതിച്ചു ചാടി . ഞാന്‍ പുറത്തേക്കു ഒന്ന് നോക്കി .

റോഡിന്റെ അവസ്ഥ വളരെ ദയനീയം ആയിരുന്നു . ഇത് മഴമൂലം നശിച്ചതോ പണിയില്‍ കൃത്രിമം കാണിച്ചത് കൊണ്ടോ നശിച്ചതല്ല . ഇവിടെ യുദ്ധം നടന്നിരുന്ന സമയം ബോംബിങ്ങിലൂടെയും , ശത്രു സൈന്യം പെട്ടന്ന് കടന്നു വന്നു ആക്രമിക്കാതെ ഇരിക്കുവാനും വേണ്ടി തകര്‍ത്തതാണ് . ഒരു യുദ്ധം എന്തുമാത്രം ഈ രാജ്യത്ത് നാശം വിതച്ചു എന്ന് വിളിച്ചു പറയുവാന്‍ ഈ റോഡിന്റെ അവസ്ഥ തന്നെ ദാരാളം ആയിരുന്നു . യുദ്ധത്തിനു ശേഷം തങ്ങളുടെ തകര്‍ന്ന സാമ്പത്തിക സ്ഥിതി വിളിചോതുവാനും ഈ റോഡുകള്‍ മാത്രം മതി . ഈ റോഡുകള്‍ക്കും പറയാന്‍ ഉണ്ടാകും ഒരു യുദ്ധത്തിന്റെ നീറി പുകയുന്ന ഒരു നൂറു കഥകള്‍ .


യുദ്ധം തുടങ്ങുന്നതിനു മുന്‍പ് ഒരു ഇറാക്കി ദിനാര്‍ രണ്ടു അമേരിക്കന്‍ ഡോളര്‍ ആയിരുന്നു മൂല്യം . എന്നാല്‍ ഇന്ന് ഒരു അമേരിക്കന്‍ ഡോളറിന്റെ മൂല്യം ആയിരം ഇറാക്കി ദിനാര്‍ ആണ് . ഇപ്പോള്‍ നിങ്ങള്‍ക്കും മനസിലായി കാണുമല്ലോ ഇവിടുത്തെ സാമ്പത്തീക തകര്‍ച്ചയെ കുറിച്ച് ?.

പോകുന്ന വഴികളില്‍ ഓരോ പതിനഞ്ചു ഇരുപതു മിനിട്ടിലും ഓരോ ചെക്ക് പോസ്റ്റുകളില്‍ വണ്ടി നിറുത്തി വണ്ടിയുടെ രേഖകള്‍ ഉധ്യോഗസ്തരെ കാണിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു പോയി . പോകുന്ന വഴിയില്‍ അങ്ങിങ്ങായി എണ്ണ ഖനനം നടക്കുന്ന സ്ഥലങ്ങള്‍ ദൂരെയായി കാണാം . വിജനമായ പാതയോരങ്ങള്‍ . ഞാന്‍ ചുറ്റും കണ്ണോടിച്ചു ഇല്ല ഒരല്പം പോലും പച്ചപ്പ്‌ ഇല്ല . എവിടേക്ക് നോക്കിയാലും ഒരു ശ്മശാന മൂകത . വണ്ടി വീണ്ടും മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു .

ഞങ്ങളുടെ വാഹനം ഒരു ആള്‍ തിരക്കുള്ള തെരുവില്‍ എത്തി . ഞാന്‍ ആകാംഷയോടെ പുറത്തേക്കു നോക്കി . തികച്ചും ഞെട്ടിക്കുന്ന കാഴ്ചകള്‍ . ഒരു യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ ഒരുപാട് പേര്‍ . അംഗ വ്യ്കല്ല്യം സംഭവിച്ചവര്‍ നിരവതിപേര്‍ . പൂരിഭാഗം പേര്‍ക്കും നല്ല വസ്ത്രങ്ങള്‍ പോലും ഇല്ല . പോഷകാഹാരത്തിന്റെ കുറവ് മൂലം എല്ലാം പേകൊലങ്ങള്‍ . എങ്കിലും എല്ലാവരുടെയും കണ്ണുകളില്‍ എനിക്ക് ഒരു പ്രത്യാശയുടെ തിളക്കം കാണുവാന്‍ കഴിഞ്ഞു . തങ്ങള്‍ക്കു ഇനിയും ഒരു പ്രതാപ കാലത്തിലേക്ക് ഉയിര്‍ത്തു എഴുനെല്‍പ്പ് ഉണ്ട് എന്ന് വിളിച്ചുപറയാന്‍ വെമ്പല്‍ കൊള്ളുന്ന പ്രതീക്ഷയുടെ തീ ജ്വാലകള്‍ എനിക്ക് ആ കണ്ണുകളില്‍ കാണുവാന്‍ സാധിച്ചു .

വര്‍ഷങ്ങള്‍ക്കു മുന്‍പ് പേര്‍ഷ്യ എന്ന പേരില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നിന്നിരുന്ന ഒരു സമ്പന്ന രാജ്യം. ഇന്ന് പൂരിഭാഗം ജനങ്ങള്‍ക്കും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അമേരിക്കന്‍ ഭരണകൂടതിനു കീഴില്‍ ഗതികേടിനാല്‍ അടിമ പണി ചെയ്തു തങ്ങളുടെ കുടുംബത്തിന്റെ മുഴു പട്ടിണി അര പട്ടിണി ആക്കുന്ന ഇറാക്കി പൌരന്മാരാല്‍ നിറഞ്ഞു . ഒരു തികഞ്ഞ ദരിദ്ര രാഷ്ട്രം ആകുവാനായി മത്സരിച്ചു കൊണ്ട് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഒരു ചോദ്യ ചിന്നമായി നില്‍കുന്ന ഇറാക്കിന്റെ കഥകള്‍ ഇനിയും ഉണ്ട് എനിക്ക് പറയുവാന്‍ .....


(തുടരും ) ജോയ്........

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ...........(ഭാഗം :2 )

ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . (ഭാഗം :2 )

എയര്‍പോര്‍ട്ടില്‍ എന്നെയും കാത്തു നിന്നിരുന്നത് ഇംഗ്ലീഷ്കാരായ ക്രിസ് , നെസ് , സ്റ്റീവന്‍ , പിന്നെ ഇറക്കി ഡ്രൈവര്‍ ആയ അബ്ദുള്ളയും . ക്രിസ് ഒരു ആജാന ബാഹു മനുഷ്യന്‍ ആയിരുന്നു . ആറടിയില്‍ മുകളില്‍ പൊക്കവും അതിനൊത്ത ശരീരവും ഒക്കെ കൂടി കണ്ടാല്‍ ഏതോ ഒരു WWF താരത്തിനെ പോലെ ആയിരുന്നു . അബ്ദുള്ള ആണെങ്കില്‍ ഒരു ആഫ്രിക്കന്‍ കറുമ്പനെ പോലെയും ആയിരുന്നു . ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഏതെങ്കിലും ആഫ്രിക്കകാരന്‍ ആണെന്നെ പറയൂ.... ബാക്കി രണ്ടുപേരും സാമാന്യം നല്ല രണ്ടു ച്ചുണകുട്ടികള്‍ ആയിരുന്നു . എല്ലാവരും പേരുകള്‍ പറഞ്ഞു എന്നെ പരിചയപെട്ടു . ഞാനും തിരിച്ചു പേര് പറഞ്ഞു .

ഉടന്‍ തന്നെ നെസ് പറഞ്ഞു നമുക്ക് ഇങ്ങിനെ പുറത്തു അധിക നേരം ചിലവിടാന്‍ സാധിക്കില്ല . സുരക്ഷാ കാരണങ്ങളാല്‍ നമുക്ക് എത്രയും പെട്ടന്ന് വാഹനത്തില്‍ കയറണം . വെടി കൊണ്ടാല്‍ ഏല്‍ക്കാതിരിക്കാന്‍ ഒരു പടച്ചട്ട അണിയിച്ചു അവര്‍ എന്നെ ഒരു ബുള്ളറ്റ് പ്രൂഫ്‌ കാറിന്റെ അകത്തേക്ക് കയറ്റി . എന്നിട്ട് ക്രിസ് , നെസ് , അബ്ദുള്ള എന്നിവര്‍ എന്റെ കൂടെ കാറില്‍ കയറി . സ്റ്റീവന്‍ അടുത്ത് കിടന്ന മറ്റൊരു കാറിലേക്കും കയറി .

നെസ് ഉടന്‍ തന്നെ എന്നോട് സുരക്ഷയെ കുറിച്ച് സംസാരിക്കുവാന്‍ തുടങ്ങി . ഒരു അപകടം പറ്റിയാല്‍ എന്ത് ചെയ്യണം എന്നും , നമുക്ക് എതിരെ ഒരു ആക്രമണം ഉണ്ടായാല്‍ എന്ത് ചെയ്യണം എന്നും എനിക്ക് നല്ല രീതിയില്‍ പറഞ്ഞു തന്നു ... നെസ് ഇതൊക്കെ പറയുമ്പോള്‍ എന്റെ കണ്ണുകള്‍ വാഹനത്തിന്റെ ഉള്ളില്‍ ഉള്ള ആയുധങ്ങളെ കുറിച്ച് വിലയിരുത്തുകയായിരുന്നു .

അബ്ദുള്ള ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുന്നു . അദ്ധേഹത്തിന്റെ വലതു വശത്തായി ഒരു AK47 തല കുത്തി വച്ചിരിക്കുന്നു . മുന്നിലെ വലതു സീറ്റില്‍ നെസ് ഇരിക്കുന്നു . അദ്ദേഹത്തിനും ഉണ്ട് ഒരു AK47 . അത് കൂടാതെ അരയില്‍ ഒരു ചെറിയ പിസ്റ്റള്‍ തൂക്കി ഇട്ടിരിക്കുന്നു . വണ്ടിയുടെ പിറകു സീറ്റില്‍ ഞാനും ക്രിസും . ക്രിസ്സിനും ഒരു AK47 ഉം ഒരു പിസ്ടലും . കൂടാതെ ഒരു പിസ്റ്റള്‍ എന്റെയും ക്രിസ്സിന്റെയും നടുക്കായി വച്ചിട്ടുണ്ട് . ഞാന്‍ വെറുതെ അതില്‍ ഒന്ന് തൊട്ടു നോക്കി . സിനിമയിലും മറ്റും കണ്ടിട്ടുള്ള തോക്ക് ആദ്യമായി നേരില്‍ കാണുന്നതിന്റെ ആവേശത്തോടെ ഞാന്‍ അതില്‍ ഒന്നുകൂടി തൊട്ടു .

നമ്മള്‍ പോകുന്നത് മൂന്നു കാറില്‍ ആയാണ് . ഒരു കാര്‍ നമ്മുടെ മുന്‍പെയും മറ്റൊന്ന് നമ്മുടെ പിറകെയും ഉണ്ടായിരിക്കും . ഞങ്ങളുടെ വാഹനത്തില്‍ GPS ഹടിപ്പിചിട്ടുണ്ടായിരുന്നു . അത് എന്തിനാണെന്ന് വച്ചാല്‍ ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ പോകുന്നത് അമേരിക്കന്‍ ആര്‍മി അവരുടെ ഓഫീസില്‍ ഇരുന്നു ഞങ്ങളെ നിരീക്ഷിക്കുവാന്‍ വേണ്ടി ആയിരുന്നു . യാത്രാമദ്ധ്യേ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വാഹനത്തില്‍ ഖടിപ്പിച്ചിട്ടുള്ള ഒരു ചുവന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അമേരിക്കന്‍ ആര്‍മിയുടെ ഓഫീസില്‍ അലാറം അടിക്കുകയും അവര്‍ നമുക്ക് സഹായത്തിനു വരികയും ചെയ്യും എന്ന് നെസ് വിവരിച്ചു . ഇനി നമ്മുടെ യാത്രാ മദ്ധ്യേ ആരെങ്കിലും നമ്മെ ആക്രമിച്ചാല്‍ ഞങ്ങള്‍ മൂന്നു പേരും അവരെ നേരിടുകയും ആ സമയത്ത് നമ്മുടെ മറ്റൊരു വാഹനം വന്നു നിന്നെ സുരക്ഷിതമായി രക്ഷ പെടുത്തുകയും ചെയ്യും . അഥവാ അവര്‍ വരുന്നതിനു മുന്‍പ് ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിനക്ക് ഈ തോക്ക് നിന്റെ സ്വയം രക്ഷക്കായി ഉപയോഗിക്കാം . ഇത് നിറച്ചും ഉണ്ട ഉള്ള തോക്കാണ് . എന്റെയും ക്രിസ്സിന്റെയും അരികില്‍ ഇരുന്ന തോക്ക് ചൂണ്ടി നെസ് വിവരിച്ചു . ഇനി എന്തെങ്കിലും സംശയം ഉണ്ടോ എന്ന് എന്നോട് ചോദിച്ചു . ഇല്ല എന്ന് ഞാന്‍ മറുപടിയും പറഞ്ഞു . എന്റെ നെഞ്ചില്‍ ഇതൊക്കെ കേട്ടപ്പോള്‍ തീ കത്താന്‍ തുടങ്ങി . ഒരു കുപ്പി വെള്ളം മുഴുവന്‍ കുടിച്ചിട്ട് അറിയാവുന്ന എല്ലാ ദൈവങ്ങളോടും ഒരാപത്തും വരുത്തരുതേ എന്ന് പ്രാര്‍ഥിച്ചു ......

(തുടരും ) ജോയ്........

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്‍റെ ജീവനുള്ള അസ്ഥിമാടം ...........

ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . കുറച്ചു നാളുകള്‍ ആയി ഇത് എഴുതണം എന്ന് കരുതിയിട്ടു . ഇപ്പോളാണ് എഴുതാന്‍ സാധിച്ചത് .....

ഇറാക്കിലേക്ക് പോകണം എന്ന് കമ്പനി എന്നോട് പറഞ്ഞപ്പോള്‍ മുതല്‍ ഇത് എങ്ങിനെ വീട്ടില്‍ അവതരിപ്പിക്കും എന്നതായിരുന്നു എന്റെ ചിന്തകള്‍ . ഒടുവില്‍ എനിക്ക് കുവൈത്തിലേക്ക് ട്രാന്‍സ്ഫര്‍ ആയി ഇറാക്കിന്റെ അടുത്താണ് കുവൈത്ത് ആയതിനാല്‍ കുഴപ്പം ഇല്ല എന്ന് പറഞ്ഞു ഒരു വിധത്തില്‍ വീട്ടില്‍ നിന്നും സമ്മതം വാങ്ങി .

ഇറാക്കിലേക്ക് പോകുവാന്‍ വിമാനം കാത്തു ജോര്‍ദാന്‍ ക്യുന്‍ അലിയ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു പേടി ..... പേടി ആണോ ?.. അറിയില്ല എങ്കിലും മനസിന്‌ ഒരു വല്ലായ്മ ഉണ്ടായിരുന്നു ....

റോയല്‍ ജോര്‍ദാന്‍ വിമാനത്തില്‍ ഇരിക്കുമ്പോള്‍ എന്റെ ചിന്തകള്‍ എങ്ങിനെയാവും അവിടുത്തെ അവസ്ഥകള്‍ ?. അവിടുത്തെ ജനങ്ങള്‍ എങ്ങിനെ ആയിരിക്കും ?. ആക്രമണങ്ങളും അനിഷ്ട്ട സംഭവങ്ങളും ഇപ്പോളും ഉണ്ടാവുമോ ?. എന്നിങ്ങനെ ഉള്ള ചിന്തകളാല്‍ മനസ് ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേ ഇരുന്നു .എന്റെ ആകാംഷക്ക്‌ വിരാമം ഇട്ടു കൊണ്ട് കാതടപ്പിക്കുന്ന ശബ്ധതോടുകൂടി വിമാനം ഇറാക്ക് മണ്ണില്‍ പറന്നിറങ്ങി . എന്തോ വെട്ടിപിടിച്ച ഒരു പോരാളിയുടെ മനോ ദൈര്യതോടെ ഞാന്‍ ഇറാക്ക് മണ്ണില്‍ കാലുകുത്തി .

തികച്ചും ഞെട്ടിക്കുന്ന ഒരു അന്തരീക്ഷം ആയിരുന്നു ഇറാക്കില്‍ എന്നെ കാത്തിരുന്നത് . യുദ്ധങ്ങളുടെ ബാക്കി പത്രമായി ഇന്നും ജീവിക്കുന്ന അല്‍ ബസ്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് . ഇന്ന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേര് മാത്രമേ ഉള്ളൂ .... അവിടെ ആകെ ഉള്ളത് രണ്ടു വിമാന സര്‍വീസുകള്‍ . ഒന്ന് ജോര്‍ദാനില്‍ പോകുന്നതും , മറ്റൊന്ന് ദുബായില്‍ പോകുന്നതും . ഇതില്‍ ദുബായിലേക്ക് ഉള്ളത് അനധികൃതമായി ഉള്ളതും ..

ഞാന്‍ യാത്ര ചെയ്ത വിമാനത്തില്‍ ഉണ്ടായിരുന്നത് 108 യാത്രക്കാര്‍ . കൂടുതലും അമേരിക്ക , ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നും ഉള്ളവരും കുറച്ചു ഇറക്കികളും പിന്നെ മലയാളനാടിനെ പ്രതിനിതീകരിച്ചു ഞാനും ... അമേരിക്ക , ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നും ഉള്ളവര്‍ ഇറാക്കിലെ പ്രൈവറ്റ് സെക്കുരിറ്റി ഏജന്‍സികളില്‍ ജോലി ചെയ്യുന്നവര്‍ ആയിരുന്നു . എല്ലാ വെള്ളക്കാരുടെയും ഇടയില്‍ ഒരു കറുത്ത വെള്ളക്കാരന്‍ ആയി ഞാനും ഞെളിഞ്ഞു തന്നെ നിന്നു. മലയാളി കളുടെ ഒരു ജാഡ കളയാന്‍ പാടില്ലല്ലോ ?..

പാസ്സ്പോര്‍ട്ട് എടുത്തു വിസാ സ്റ്റാമ്പ് ചെയ്യുവാന്‍ ഉള്ള നീണ്ട ലൈനില്‍ പിറകില്‍ നിന്നും നാലാമന്‍ ആയി ഞാനും സ്ഥാനം പിടിച്ചു . നാല് മണിക്കൂര്‍ നീണ്ട കാത്തു നില്‍പ്പിനു ഒടുവില്‍ എനിക്ക് വിസാ പതിച്ച പാസ്പോര്‍ട്ട്‌ കയ്യില്‍ കിട്ടി . വിസ പതിച്ചു തരാന്‍ ഇരുന്ന ഇറാക്കി പൌരനെ അല്പം ദേഷ്യത്തോടെ ഒന്ന് നോക്കി ഒരു ചിരിയും ചിരിച്ചു ഞാന്‍ അവിടെ നിന്നും പുറത്തേക്കുള്ള വാതിലിനെ ലക്ഷ്യമാക്കി നടന്നു .

അവിടെ പുറത്തു എന്നെയും കാത്തു ഞങ്ങളുടെ കമ്പനിയുടെ സെക്കുരിറ്റി ചുമതല ഉള്ള ബ്ലൂ ഹാക്കില്‍ എന്ന സെക്കുരിറ്റി ഏജന്‍സിയുടെ പ്രതിനിതികള്‍ ആയി നാലുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു ....

(തുടരും....) ജോയ്......

Wednesday 6 July 2011

കലാലയ രാഷ്ട്രീയം .....

കലാലയ രാഷ്ട്രീയം .....


ഞങ്ങളുടെ കോളേജിലും   ഇലക്ഷന്‍ വന്നു അപ്പോള്‍  SFI , KSU , ABVP ചേട്ടന്മാര്‍ എല്ലാം നല്ല നല്ല മുദ്രാ വാക്യങ്ങളും ആയി കാമ്പസ് നിറഞ്ഞാടുന്നു . വ്യക്തമായ രാഷ്ട്രീയം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ വല്ല മരതനലതും പെണ്‍കുട്ടികളുടെ വായിലും നോക്കി പുല്ലും കടിച്ചു സമയം കളയുകയായിരുന്നു . അപ്പോളാണ്  ഒരു പുതിയ ആശയം രൂപം കൊണ്ടത്‌ .... എന്തുകൊണ്ട് നമുക്കും മുദ്രാവാക്യം വിളിച്ചു കൂടാ ?.. അങ്ങനെ ഞങ്ങളുടെ സ്വന്തം പാര്‍ട്ടി രൂപം കൊണ്ടു....
VASU .......
V =Vidhyarthikalude  
A =Aavashyangal 
S =Saadhichukodukkunna 
U =Union
അങ്ങിനെ ആ മരച്ചുവട്ടില്‍ ഇരുന്നു ഞങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ യോഗം കൂടി .   പക്ഷെ ഇനി പ്രകടന പത്രിക വേണം ... ആലോചിച്ചു ...
പ്രകടന പത്രിക ....

ഞങ്ങള്‍ ജയിച്ചു വന്നാല്‍ .........കാന്റീനില്‍ ഉഴുന്ന് വടക്ക് തുള വേണോ ?. വേണ്ടാ നമുക്ക് അതിനെതിരെ സമരം ചെയ്തു തുള ഇല്ലാതാക്കാം ..നമ്മുടെ കാമ്പസില്‍ വിദ്ധ്യാര്‍ത്തികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും  അനുവദിക്കും . കൊട്ടെര്‍ ആങ്കിള്‍ ( പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം ഉള്ള സ്ഥലം ) ആണ്‍കുട്ടികള്‍ക്കായി തുറന്നു കൊടുക്കും .  കാമ്പസിലെ എരുമ കുളം വൃത്തിയാക്കി സ്വിമ്മിംഗ് പൂള്‍ നിര്‍മിക്കും . കോളേജിലെ  ക്രിക്കറ്റ് ടീമില്‍ 33 ശതമാനം സ്ത്രീ പ്രാതിനിത്യം  ഉറപ്പു വരുത്തും ... തുടങ്ങി ഒരു നീണ്ട നിര ആയിരുന്നു ... ( കുറെ മറന്നു പോയി ...)

അങ്ങിനെ ഞങ്ങളുടെ ആദ്യ പ്രകടനം തുടങ്ങി ആകെ ആറു പേര്‍ . മുദ്രാവാക്യം വിളി കേട്ടപ്പോള്‍ ഓരോരുത്തരായി ഞങ്ങളോട് കൂടി വരുവാന്‍ തുടങ്ങി . രണ്ടാം ദിവസം ആയപ്പോള്‍ SFI , KSU , ABVP പ്രകടനത്തിന് ആളില്ലാതായി . എല്ലാ കുട്ടികളും വാസുവിന്റെ കൂടെ ... എല്ലാര്‍ക്കും വാസു മതി . അന്ന് വൈകിട്ട് ഞങ്ങള്‍ കാമ്പസില്‍ നിന്നും തിരിച്ചു ബസ്‌ സ്ടാണ്ടിലേക്ക് നടക്കവേ  കുറെ ചേട്ടന്മാര്‍ ഞങ്ങളെ തടഞ്ഞു നിറുത്തി . അതില്‍ SFI , KSU , ABVP എല്ലാ പാര്‍ടിയിലെയും  ചേട്ടന്മാര്‍ ഉണ്ടായിരുന്നു  . എല്ലാവരും ചേര്‍ന്ന് പറഞ്ഞു ഇനി മേലാല്‍ കാമ്പസില്‍ വാസു എന്നും പറഞ്ഞു വരാന്‍ പാടില്ല വന്നാല്‍ കയ്യും കാലും തല്ലി ഓടിക്കും എന്ന് പറഞ്ഞു .. ഞങ്ങള്‍ പിന്നീട് വാസുവിനെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല എന്ന് ഉറപ്പു കൊടുത്തു ....

പക്ഷെ പിറ്റേന്ന് പതിവുപോലെ ഒരു കൂട്ടം പിള്ളേര്‍ വീണ്ടും വാസുവും ആയി പ്രകടനം തുടങ്ങി . വാസു കാമ്പസില്‍ നിറഞ്ഞാടി ഒരു ചേട്ടന്മാര്‍ക്കും തടുക്കാന്‍ ആവാത്ത അത്ര വലിയ ഒരു ശക്തിയായി അപ്പോളേക്കും വാസു മാറി കഴിഞ്ഞിരുന്നു .....

 ജോയ് .KV

Sunday 3 July 2011

""വിരിയാന്‍ ഉള്ള മുട്ടയും നാട് വാഴാന്‍ പോകുന്ന കോഴിയും ""

""വിരിയാന്‍ ഉള്ള മുട്ടയും നാട് വാഴാന്‍ പോകുന്ന കോഴിയും ""




അവറാന്‍ ചേട്ടന്‍ . അതാണ്‌ താരത്തിന്റെ പേര് . പ്രായം അന്‍പതിനോട് അടുത്ത് . ഭാര്യ മറിയ ചേട്ടത്തി . ഒരു ചെറിയ സന്തുഷ്ട്ട കുടുംബം . അവറാന്‍ ചേട്ടന്‍  എപ്പോഴും കളിയും ചിരിയും തമാശകളുമായി എല്ലാരോടും ഒരുപോലെ ഇട പഴകുന്ന ഒരു പ്രത്യേക പ്രകൃതകാരന്‍.  എല്ലാവരും സുഹൃത്തുക്കള്‍ ശത്രുക്കളായി ആരുമില്ല . തന്റെ തമാശകളിലൂടെ മറ്റുള്ളവരെ എപ്പോളും ചിരിപ്പിച്ചും ചിന്തിപ്പിച്ചു അവറാന്‍ ചേട്ടന്‍ തന്റെ ജീവിതം മുന്നോട്ടു നീക്കി കൊണ്ടിരുന്നു .

അങ്ങിനെ മറിയ ചേട്ടത്തി വീട്ടില്‍ ഇല്ലാതിരുന്ന ഒരു ദിവസം അടുത്ത ബാറില്‍ പോയി ഒരു കുപ്പി മദ്ധ്യം വാങ്ങി കൊണ്ടുവന്നു വീടിന്റെ ഉമ്മറത്ത്‌ ഇരുന്നു അല്പം മദ്യസേവ നടത്തുക ആയിരുന്നു . പെട്ടന്ന് ഒരു കോഴി വീടിനകത്ത് നിന്നും പുറത്തേക്കു പോകുന്നത് ചേട്ടന്‍ കണ്ടു . എവിടുന്നാണ് കോഴി വന്നത് എന്ന് നോക്കിയപ്പോള്‍ അതാ ഒരു പാത്രത്തില്‍ കുറെ കച്ചിലിനുള്ളില്‍ പതിനൊന്നു മുട്ട അടുക്കി വച്ചിരിക്കുന്നു . തലേദിവസം വീട്ടില്‍ ഒരു കോഴി അട ആയപ്പോള്‍ മറിയ ചേട്ടത്തി വിരിയിക്കാന്‍ വച്ചിരുന്ന മുട്ടകള്‍ ആയിരുന്നു അതെല്ലാം .

മുട്ടകള്‍ കണ്ടപ്പോള്‍ അവറാന്‍ ചേട്ടന് ഒരു കൌതുകം തോന്നി .അതില്‍ നിന്നും ഒരു മുട്ട എടുത്തു തോടിന്റെ മുകള്‍ ഭാഗം ഒന്ന് ചെറുതായി തട്ടി പൊട്ടിച്ചു മുട്ട കുടിച്ചു .ഹായ് നല്ല രുചി . ചേട്ടായി വീണ്ടും ഒരു പെഗ്ഗ് കൂടി അകത്താക്കി വീണ്ടും ഒരു മുട്ട കൂടി പൊട്ടിച്ചു കുടിച്ചു . തന്റെ ജീവിതത്തില്‍ ഇതുവരെയും മദ്യപാനം ഇത്രയും ആസ്വാധ്യം ആയി അവറാന്‍ ചേട്ടന് തോന്നിയിട്ടില്ലാത്ത നിമിഷങ്ങള്‍ . ചേട്ടായി വീണ്ടും വീണ്ടും പെഗ്ഗ് അടിക്കുകയും മുട്ടകള്‍ ഓരോന്നായി പൊട്ടിച്ചു കുടിക്കുകയും ചെയ്തു . ഒടുവില്‍ അവസാന മുട്ടയും പൊട്ടിച്ചു കുടിച്ചു .

പെട്ടന്നാണ് അവറാന്‍ ചേട്ടന്‍ മറിയ ചേട്ടത്തിയെ കുറിച്ച് ഓര്‍ത്തത്‌ . ഒന്നാമത് മദ്യം കഴിച്ചതിനു വഴക്ക് ഉണ്ടാക്കും . അതിന്റെ കൂടെ അട വച്ചിരുന്ന മുട്ടകള്‍ എല്ലാം പൊട്ടിച്ചു കുടിക്കുകയും ചെയ്തു . എന്തൊക്കെ പറഞ്ഞാലും ഇന്ന് ഇവിടെ എന്തെങ്കിലും നടക്കും . മറിയക്കു ദേഷ്യം കയറിയാല്‍ നൂറു നാക്കാണ് . അവറാന്‍ ചേട്ടന്‍ തല പുകഞ്ഞാലോചിച്ചു . യുറീക്കാ യുറീക്കാ അവറാന്‍ ചേട്ടന്‍ അകത്തേക്കോടി . മുട്ട തോടിന്റെ പൊട്ടിയ ഭാഗം താഴെ ആകുന്ന രീതിയില്‍ കച്ചിലിനുള്ളില്‍ തിരകെ അടുക്കി വച്ചു. അപ്പോഴേക്കും പുറത്തു പോയ കോഴി തിരിച്ചു വന്നു മുട്ടയുടെ പുറത്തു കയറി അട ഇരിക്കുവാനും തുടങ്ങി . അവറാന്‍ ചേട്ടന് സമാധാനവും ആയി .

പതിവുപോലെ എന്നും കോഴി മുട്ടയുടെ പുറത്തു നിന്നും ഇച്ചിയിടാന്‍ പുറത്തു പോവുകയും തിരികെ വന്നു അടയിരിക്കുകയും  ചെയ്തു .  മറിയ ചേട്ടത്തി ഓരോ ദിവസവും എണ്ണി എണ്ണി പുറത്തു വരാന്‍ പോകുന്ന കോഴി കുഞ്ഞുങ്ങളെ കുറിച്ച് ഓരോ മനകൊട്ടകള്‍ കെട്ടി അത് തന്റെ പ്രിയതമനോട്‌ പറഞ്ഞുകൊണ്ടേ ഇരുന്നു . അപ്പോളെല്ലാം അവറാന്‍ ചേട്ടന്‍ ചിരിച്ചുകൊണ്ട് ഇങ്ങനെ പറയും " വിരിയാന്‍ ഉള്ള മുട്ടയും നാട് വാഴാന്‍ പോകുന്ന കോഴിയും " . പറയുന്നത് എന്തെങ്കിലും തമാശ ആകും എന്ന് കരുതി പാവം മറിയ ചേട്ടത്തി അതു അത്ര കാര്യമായി എടുത്തില്ല .

അങ്ങിനെ ദിവസങ്ങള്‍ അടുത്ത് വന്നു കൊണ്ടിരുന്നു . 18 , 19 . 20 , 21 അങ്ങിനെ 21 - )മത്തെ ദിവസവും കഴിഞ്ഞു . മുട്ടകള്‍ വിരിഞ്ഞില്ല . മറിയ ചേട്ടത്തി പിന്നെയും ഒരു ദിവസം കൂടി നോക്കി . ഇല്ല മുട്ട വിരിഞ്ഞില്ല . ചേട്ടത്തി അല്പം പരിഭവത്തോടെ തന്റെ പ്രിയതമനോട്‌ പറഞ്ഞു ആ മുട്ടകള്‍ ഇതുവരെയും വിരിഞ്ഞില്ലല്ലോ ?.. അപ്പോളും അവറാന്‍ ചേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "വിരിയാന്‍ ഉള്ള മുട്ടയും നാട് വാഴാന്‍ പോകുന്ന കോഴിയും "  അപ്പോള്‍ പതിവ് പോലെ കോഴി പുറത്തേക്കു പോയി . ആസമയം മറിയ ചേട്ടത്തി മുട്ടകള്‍ ഇരിക്കുന്ന പാത്രത്തിന്റെ അടുതെത്തി . ഒരു മുട്ട എടുത്തു ചെവിയില്‍ വച്ചു നോക്കി . ഇല്ല ഒരനക്കവും ഇല്ല ഒന്ന് കൂടി ചേട്ടത്തി മുട്ടയിലേക്ക് നോക്കി . അതാ മുട്ട ആരോ പൊട്ടിച്ചിരിക്കുന്നു . ചേട്ടത്തി വേഗം എല്ലാ മുട്ടകളും നോക്കി . അതെ എല്ലാം പൊട്ടിച്ചിരിക്കുന്നു . ഒരു നിമിഷം ചേട്ടത്തിയുടെ കണ്ണുകളില്‍ ഇരുട്ട് കയറി . ചേട്ടത്തി തന്റെ ഓര്‍മ്മകള്‍ അല്പം പുറകിലേക്ക് ഓടിച്ചു . അപ്പോള്‍ ഇതായിരുന്നു എന്നും താന്‍ കോഴി കുഞ്ഞുങ്ങളെ കുറിച്ച് പറയുമ്പോള്‍ അവറാന്‍ തന്നോട് "വിരിയാന്‍ ഉള്ള മുട്ടയും നാട് വാഴാന്‍ പോകുന്ന കോഴിയും " ഇങ്ങിനെ പറഞ്ഞിരുന്നത് ... ചേട്ടത്തി ഉടന്‍ കയ്യില്‍ കിട്ടിയ ചൂലുമെടുത്തു ഉമ്മറത്തേക്ക് ഓടി . ഇല്ല അവറാന്‍ അവിടെ ഇല്ല . അപ്പോഴേക്കും അവറാന്‍ സുരക്ഷിത സ്ഥാനത് എത്തി തന്റെ അടുത്ത പരിപാടി എന്താണെന്ന് ചിന്തിച്ചു തുടങ്ങിയിരുന്നു ...

       ജോയി. കെ.വി(തുടരും )....

Wednesday 1 June 2011

ഓര്‍മകളിലൂടെ ഒരു തിരിഞ്ഞു നോട്ടം

  ഞാനും ഒന്ന് തിരിഞ്ഞു നോക്കി വന്ന വഴികളിലേക്ക് .......  ഹമ്മേ ....  ഞാന്‍ ഇതുവഴിയാണോ ഇത്രയും ദൂരം പിന്നിട്ടത് .......  രാജു പതിയെ അവന്‍റെ ഓര്‍മകളിലേക്ക്  ഊളിയിട്ടു ..........

     രാജു ....  അവന്‍ ഇന്ന് വലിയ ഗള്‍ഫ്‌കാരനാണ്  നാട്ടില്‍ നല്ല നിലയില്‍ ജീവിക്കുന്നവന്‍ ...  ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയുള്ള ഒരു ഗള്‍ഫ്‌കാരന്‍ .

     എന്നാല്‍ പണ്ടോ ?.. അവന്‍ ഒരു വലിയ കുടുംബത്തിലെ ഒരു ചെറിയ വീട്ടിലെ മുഴു പട്ടിണിയുടെ സന്തതി ആയിരുന്നു .  ബാല്യകാലം അവനു  പേടിപെടുത്തുന്ന ഒരു ഓര്‍മ ആയിരുന്നു . അച്ഛന്റെ ഏക വരുമാനം  അച്ഛനും അമ്മയും താനും 3 അനിയന്മാരും 3 അനിയത്തി മാരും ഉള്പടേ 9 പേരടങ്ങുന്ന വലിയ കുടുംബം .....  ഒരാളുടെ വരുമാനം കൊണ്ട് എന്താകാന്‍ ?. മക്കള്‍ എല്ലാവരും പഠിക്കാന്‍ മിടുക്കര്‍ . അച്ഛന്‍ തന്റെ വരുമാനം കൊണ്ട് എല്ലാവരെയും പടിപിക്കാന്‍ വിടുകയും ചെയ്യുന്നു ....  ഫലമോ വീട്ടില്‍ മിക്ക ദിവസവും പട്ടിണിയും ...  മക്കള്‍ എല്ലാം സ്കൂളിലെ ഉച്ച കഞ്ഞിയും വെള്ളവും കുടിച്ചു വിശപ്പ്‌ തീര്‍ക്കും ..  പാവം അമ്മ മിക്ക ദിവസവും പട്ടിണി തന്നെ .....

    ഞാന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന  സമയത്താണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഉണ്ടായത് ....  എന്റെ അച്ഛന്‍റെ മരണം . അതോടുകൂടി  കുടുംബത്തിന്‍റെ മുഴുവന്‍ ചുമതലയും എന്‍റെ ചുമലില്‍ ആയി .  കൂലിവേല ഉള്‍പടെ കിട്ടിയ ജോലികള്‍ക് എല്ലാം പോയി കുടുംബം ഒരുവിധം മുന്നോട്ടു തള്ളി നീക്കികൊണ്ടിരുന്നു ....  ഇടയ്ക്കു അല്‍പ സമയം പഠിക്കാനും നീക്കി വച്ചു....  എന്തായാലും ഡിഗ്രി പാസായി ...  ഇപ്പോള്‍ ഡിഗ്രികാരനായി . പക്ഷെ കൂലി വേലയ്ക്കു പോകാതിരുന്നാല്‍ വീട്ടിലെ അടുപ്പ് പുകയില്ല ....  അതുകൊണ്ട് അത് മുടക്കാതെ തുടര്‍ന്ന് കൊണ്ടേഇരുന്നു .....

    അപ്പോളാണ് ഗള്‍ഫില്‍ നിന്നും അവദിക്ക് നാട്ടില്‍ വന്ന മുരളിയെട്ടനെ കാണുന്നത് . മുരളിയേട്ടന്‍ കാര്യങ്ങള്‍ എല്ലാം തിരക്കി ഒടുവില്‍ ഒരു വിസ ഒപ്പിച്ചു തരാം എന്ന് പറഞ്ഞു . പക്ഷെ ടിക്കറ്റ്‌ എടുക്കണം എന്ന് പറഞ്ഞു . ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ അടുപ്പ് പുകയാത്ത വീട്ടില്‍ എവിടുന്നാണ് ഗള്‍ഫില്‍ പോകാന്‍ ടിക്കറ്റ്‌ എടുക്കാന്‍ പൈസ ?.  എങ്കിലും വെറുതെ പറഞ്ഞു ശെരി ഞാന്‍ ഒപ്പിക്കാമെന്നു . വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ എല്ലാം അമ്മയോട് പറഞ്ഞു . പാസ്പോര്‍ട്ട്‌ എടുക്കണം അതിനിപ്പോള്‍ പൈസ എവിടുന്നാ ?. അപ്പോളാണ് മുറ്റത്ത്‌ ഓടി കളിക്കുന്ന കുഞ്ഞനുജത്തിയെ കണ്ടത് . പിന്നെ ഒന്നും ചിന്ടിച്ചില്ല അനുജത്തിയുടെ കാതില്‍ കിടന്ന കമ്മല്‍ ഊരി വിറ്റു..  കിട്ടിയ കാശിനു പാസ്പോര്‍ട്ട്‌നു അപേക്ഷിച്ച് ...  ദൈവ ഭാഗ്യം 3 ആഴ്ച കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വീട് അന്വേഷിച്ചു വന്നു . വേരിഫികഷന്‍ ആണെന്ന് പറഞ്ഞു . വീട്ടില്‍ ആകെ ഉണ്ടായിരുന്ന 50 രൂപ റേഷന്‍ കാര്‍ഡ്ന്‍റെ ഉള്ളില്‍ വച്ചു കൊടുത്തു ..  അത് എടുത്തു പോക്കറ്റില്‍ വച്ചിട്ട് ഒരു ചെറു ചിരിയോടെ എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞു .. എന്തായാലും ഒന്നര മാസം കഴിഞ്ഞപ്പോള്‍ പാസ്പോര്‍ട്ട്‌ കിട്ടി . കുഞ്ഞി പെങ്ങളുടെ കാതിന്‍റെ ഓട്ട അടയുകയും ചെയ്തു .....

       മുരളിയേട്ടന്‍  പാസ്പോര്‍ട്ട്‌ കോപ്പിയുമായി തിരിച്ചു ഗള്‍ഫിലേക്ക് പറന്നു ...  ഞാന്‍ ആ കാര്യം ഒരു സ്വപ്നം പോലെ മറക്കുകയും ചെയ്തു . എന്‍റെ ജോലികള്‍ തുടര്‍ന്ന്കൊണ്ടേയിരുന്നു . അപ്പോളാണ് ഒരുദിവസം മുരളിയേട്ടന്റെ ഒരു സുഹൃത്ത്‌ ഗള്‍ഫില്‍ നിന്നും എനിക്കുള്ള വിസയും ആയി വീട്ടില്‍ വന്നു . വിസ തന്നിട്ട് പറഞ്ഞു ടിക്കെറ്റ് എടുത്തു എത്രയും പെട്ടന്ന് ചെല്ലണം എന്ന് . ശെരി എന്ന് പറഞ്ഞു ഞാന്‍ വിസ വാങ്ങി അയാള്‍ക്ക് നന്ദിയും പറഞ്ഞു അയാളെ യാത്ര ആക്കി . വിസ കിട്ടിയതില്‍ അതിയായ സന്തോഷം ടിക്കെറ്റ് എടുക്കാന്‍ കാശില്ലതതിനാല്‍ അതിയായ സങ്കടവും . എന്ത് ചെയ്യണമെന്നറിയാതെ രാജു തറയില്‍ ഇരുന്നുപോയി ..... പുറകില്‍ നിന്ന് മോനേ എന്ന വിളി കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി .... അമ്മയാണ് വാതിലിനു പുറകില്‍ നിന്ന് അമ്മ എല്ലാം കേള്കുന്നുണ്ടായിരുന്നു ....   എന്താ അമ്മെ ?...  മോനേ അച്ഛന്റെ ബന്ധുക്കള്‍ എല്ലാം സംബന്നരല്ലേ ആരോടെങ്കിലും കുറച്ചു കാശ് കടമായി ചോദിച്ചു നോക്ക് .... ശെരിയമ്മേ ഞാന്‍ ചോദിക്കാം

        അടുത്ത ദിവസം രാവിലെ മുതല്‍ അവന്‍ അച്ഛന്‍റെ ഓരോ ബന്ധുക്കളുടെയും വീടുകളില്‍ കയറി ഇറങ്ങി ഭിക്ഷ യാചിക്കുന്ന രീതിയില്‍ കടം ചോദിച്ചു നോക്കി . മറുപടി പലതും വേധനിപിക്കുന്നതായിരുന്നു . " എന്ത് കണ്ടിട്ടാണ് നിനക്ക് പൈസ തരുന്നത് ?.. തിരിച്ചു തരുമെന്ന് എന്താ ഉറപുള്ളത് ?".......  " ഇന്നലെ ആയിരുന്നെങ്കില്‍  ഇവിടെ കുറച്ചു പൈസ ഉണ്ടായിരുന്നു അത് ഒരാള്‍ക്ക്‌ കൊടുത്തു "......ഇങ്ങിനെ പലതും കേട്ട് ഒടുവില്‍ തിരിച്ചു വീട്ടില്‍ എത്തി .......

     അപ്പോളാണ് ദൈവദൂതനെ പോലെ എവിടെ നിന്നോ ചേച്ചിയമ്മയുടെ വരവ് ....  ചേച്ചിയമ്മ രാജുവിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ ചേച്ചിയാണ് ....  എല്ലാവരും ചേച്ചിയമ്മ എന്നാണ് വിളിക്കുന്നത്‌ ....   എല്ലാ വിവരവും അറിഞ്ഞുകൊണ്ടാണ്‌ ചേച്ചിയമ്മയുടെ വരവ് .. കുറേ പൈസ കൊണ്ട് തന്നിട്ട് എന്നെങ്കിലും നീ രക്ഷപെട്ടാല്‍ മാത്രം തിരിച്ചു തന്നാല്‍ മതി എന്ന് പറഞ്ഞു .. സ്വന്തം സഹോദരങ്ങള്‍ ചെയ്യാത്ത കാര്യം ഒരു ബന്ധവും ഇല്ലാത്ത ചേച്ചിയമ്മ ചെയ്യുന്നുവോ ?....  കണ്ണ് നിറഞ്ഞു പോയി ...  എന്തായാലും ആ പൈസ വാങ്ങി . പോകുവാനുള്ള ടിക്കെറ്റ് എടുത്തു 2 ജോഡി പുതിയ പാന്റും ഷര്‍ട്ടും തയ്പിച്ചു .എല്ലാരോടും യാത്ര പറഞ്ഞു ഗള്‍ഫിലേക്ക് പോയി .

        ഗള്‍ഫില്‍ എത്തി ആദ്യ കുറെ വര്‍ഷങ്ങള്‍ കഷ്ടപ്പാടും ദുരിതവും . കിട്ടിയ ചെറിയ ജോലികള്‍ ചെയ്തു . മുടങ്ങാതെ മണിഒടെറുകള്‍ അയച്ചു  വീട്ടില്‍ അമ്മയ്ക്കും സഹോധരങ്ങള്‍ക്കും   പട്ടിണി ഇല്ലെന്നു ഉറപ്പുവരുത്തി . ഞാന്‍ ജോലികാരന്‍ ആയപ്പോള്‍ അതില്‍ നിന്നും എന്തെങ്കിലും കൊടുക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്ന വിഷമം എപ്പോളും അലട്ടികൊണ്ടേ ഇരിക്കുന്നു .....

     ഇതിനിടയില്‍ രാജുവിന് നല്ല ഒരു കമ്പനിയില്‍ ജോലി കിട്ടി . ജോലിയിലെ ആത്മാര്‍ഥത രാജുവിനെ വീണ്ടും വീണ്ടും മേല്കയറ്റം നേടികൊടുതുകൊണ്ടിരുന്നു .  നല്ല ശമ്പളം നല്ല താമസം .....  വീടും പട്ടിണിയില്‍ നിന്നും തല പൊക്കി തുടങ്ങി . പുതിയൊരു വീട് വാങ്ങി . സഹോദരിമാരെ 3 പേരെയും നല്ല രീതിയില്‍ വിവാഹം ചെയ്തു അയച്ചു ...  അനിയന്മാര്‍ പഠിച്ചു ജോലികാര്‍ ആയി . രാജുവിന്‍റെ വിവാഹം കഴിഞ്ഞു . അമ്മ സുഖമായി രാജുവിന്‍റെ ഭാര്യയോടും 2 കുട്ടികളോടും ഒപ്പം താമസിക്കുന്നു ....

      പണ്ട് കാശ് ചോദിച്ചു ചെന്നപ്പോള്‍ ആട്ടി പായിച്ച ബന്ധുക്കള്‍ ഇന്ന് എന്നോട് കടം ചോദിച്ചു വരുന്നു ...  കാലത്തിന്‍റെ ഓരോ പോക്കേ ........ പഴയതൊന്നും ഓര്‍കാതെ ചോദിക്കുന്നവര്‍കെല്ലാം  ഉള്ളതുപോലെ ചെയ്യുന്നു ചെചിയമ്മയെ ഓര്‍ത്തുകൊണ്ട്‌ .........

          ഏട്ടാ നേരം ഒരുപാടായി വരൂ അത്താഴം കഴിക്കാം ...  ഭാര്യ ആണ് വിളിച്ചത് . നിറഞ്ഞ കണ്ണുകള്‍ ഭാര്യ കാണാതെ തുടച്ചുകൊണ്ട് പതിയെ ചാര് കസേരയില്‍ നിന്നും എണീറ്റ്‌ അകത്തേക്ക് പോയി .

     എന്തായാലും പഴയതൊക്കെ ഓര്‍ത്തപ്പോള്‍ മനസിന്‌ ഒരു കുളിര്‍മ തോനുന്നു ......

 " എത്ര മധുര തരമാണ് ഒര്മാകളിലൂടെയുള്ള ഒരു തിരിഞ്ഞു നോട്ടം " രാജു സ്വയം ചിന്തിച്ചു ..........


  ജോയ് .K.V

വിചിത്ര ജീവി ( ഒരു നടന്ന കഥ ... )

ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം . ഇതുമായി ആര്‍കെങ്കിലും സാദ്രിശ്യം തോനുന്നുവെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രം . ഇനി എന്നെ ആരും ചീത്ത വിളിക്കരുത് ...

എനിക്ക് പ്രായം 18 . ഞാനും എന്റെ സുഹൃത്തുക്കളും നാട്ടില്‍ അറമാധിച്ചു നടക്കുന്ന സമയം . അപ്പോള്‍ ഞങ്ങള്‍ക്ക് കൂട്ടുകാര്‍ക്ക് ഉള്ള ഒരു ചീത്ത സ്വഭാവം പവര്‍ കട്ട് സമയത്ത് കരിക്ക് കുടിക്കണം എന്നുള്ളതായിരുന്നു . അങ്ങിനെ നാട്ടിലെ തെങ്ങിന്‍ പുരയിടം ഉള്ള ആളുകളുടെ പുരയിടങ്ങള്‍ എല്ലാം പവര്‍ കട്ട് സമയത്ത് ഞങ്ങള്‍ക്ക് സ്വന്തമായി ... അപ്പോളാണ് വീടിന്റെ 5 വീടിന്റെ അപ്പുറമുള്ള ബന്ധു കൂടി ആയ തോമാ ചേട്ടന്റെ വീടിനു മുന്‍പില്‍ ( പേര് വ്യാജന്‍ ആണ് ) നില്‍ക്കുന്ന ആരെയും മോഹിപ്പിക്കുന്ന ചെങ്കരിക്ക് എന്റെ ശ്രെധയില്‍ പെട്ടത് .... ഉടന്‍ തന്നെ അത് ഞങ്ങളുടെ ഗാങ്ങില്‍ ഞാന്‍ ഒരു സിടിസന്‍ ജെര്‍ണലിസ്ടിന്റെ ലാഹവത്തോടെ റിപ്പോര്‍ട്ടും ചെയ്തു ... ഏല്ലാവര്‍ക്കും അത് വളരെയധികം ഇഷ്ട്ടമാവുകയും അന്ന് രാത്രി 08 :30 നുള്ള പവര്‍ കട്ട് സമയത്ത് തോമാ ചേട്ടന്റെ വീട്ടില്‍ അറ്റാക്ക് പ്ലാന്‍ ചെയ്യുകയും അത് കമ്മിറ്റി ആയിക്ക കണ്ടേനെ അന്ഗീകരിക്കുകയും ചെയ്തു ...

പതിവുപോലെ അന്ന് രാത്രി 08 :30 നു കറണ്ട് പോയി ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു കൂടി ശബ്ധമുണ്ടാക്കാതെ രണ്ടുപേര്‍ മതിലിനു മുകളില്‍ കയറി . ബാക്കിയുള്ളവര്‍ താഴെ നിന്ന് മുകളിലുള്ളവര്‍ പറിച്ചു തരുന്ന കരിക്കുകള്‍ ശബ്ദം ഉണ്ടാക്കാതെ വാങ്ങി കൊണ്ടിരുന്നു .. ഒടുവില്‍ ഓപറേഷന്‍ സക്സസ് ... കരിക്കുകള്‍ മൊത്തവും പിച്ചി ഞങ്ങള്‍ ഗ്രവുണ്ടില്‍ പോയിരുന്നു കുടിച്ചു ... ഇതുവരെ എവിടെ നിന്നും കുടിച്ചിട്ടില്ലാത്ത അത്രയും രുചി ആയിരുന്നു ആ കരിക്കിന് ഉണ്ടായിരുന്നത് . അപ്പോള്‍ തന്നെ കൂട്ടത്തില്‍ ഉണ്ടായിരുന്ന പലര്‍ക്കും ഒന്നുകൂടി പോയി കരിക്ക് പിച്ചിയാല്‍ കൊള്ളാമെന്നു പറഞ്ഞു . എന്നാല്‍ വീണ്ടും പോകുന്നത് ആപത്തു ആയതിനാല്‍ ഞങ്ങള്‍ രണ്ടുപേര്‍ അത് വിലക്കി ....

പിറ്റേന്ന് രാവിലെ പതിവുപോലെ ഞാന്‍ വീട്ടില്‍ കിടന്നു ഉറങ്ങുമ്പോള്‍ ഒരു ബഹളം കേട്ടാണ് ഉണര്‍ന്നത് . ബഹളം വകവയ്ക്കാതെ ഞാന്‍ വീണ്ടും ഉറക്കത്തിലേക്കു കടന്നു ... അപ്പോളാണ് എന്റെ ദിനചരിയ ആയ പാല് വാങ്ങലിനായി പൈസയും കവറുമായി ചേച്ചി വന്നു വിളിച്ചത് . ഞാന്‍ പൈസയും കവറും വാങ്ങി പാതി ഉറക്കത്തില്‍ മെല്ലെ പാലുകട ലക്ഷ്യമാക്കി നടന്നു . അപ്പോള്‍ രാവിലെ കേട്ട ബഹളം കൂടുതല്‍ അടുത്ത് അടുത്ത് വന്നു കൊണ്ടിരുന്നു ... അത് തോമാ ചേട്ടന്റെ വീട്ടില്‍ നിന്നായിരുന്നു ... തലേ രാത്രി ഞങ്ങള്‍ കാണിച്ച തോന്യാസം കണ്ടു പുള്ളിക്കാരന്‍ സഹിക്കാന്‍ വയ്യാതെ പൂരപ്പാട്ട് നടത്തുകയായിരുന്നു ...

ഇത് ചെയ്തവന്മാരുടെ തലയില്‍ ഇടിത്തീ വീഴും ... ദുഷ്ട്ടന്മാര്‍ ..... !@@##$#$%%^^^^&&&**((()))__+++_))((*&^%$
#@!!@#$^&*()_++_+_)*(&^%$#@!!@#$%^&&*
എന്നിങ്ങേനെ നീളുന്ന നല്ല ഉഗ്രന്‍ വിളികള്‍ .. ഒരുനിമിഷം കൊണ്ട് എന്റെ ഉറക്കമെല്ലാം പോയി .. ഇതെല്ലാം എന്നെയും കൂടി ആണല്ലോ വിളിക്കുന്നത്‌ എന്നോര്‍ത്തപ്പോള്‍ കരയാനാണ് തോന്നിയത് . എങ്കിലും സങ്കടം കടിച്ചമര്‍ത്തി..... കിട്ടിയ പണി കൂട്ടത്തില്‍ ആരോടും പറഞ്ഞുമില്ല ....

വീണ്ടും ഞങ്ങള്‍ തോമാച്ചന്റെ തെങ്ങിനെ ആക്രമിച്ചു ... പിറ്റേന്നും എനിക്ക് തോമാച്ചന്റെ പൂരപാട്ട്‌ കേള്‍ക്കേണ്ടി വന്നു ... ഞാനും ചെന്ന് തോമാച്ചനോട് ചോദിച്ചു എന്നാ പറ്റിയെന്നു .. അപ്പോള്‍ എന്നോട് പറഞ്ഞു കണ്ടില്ലേ മോനെ ഏതോ ................ മോന്‍ മാര്‍ കാട്ടിയിരിക്കുന്നത് ഇതിപ്പോ രണ്ടാം തവണയാണ് .... അന്ന് വൈകുന്നേരം ഞാന്‍ ചേക്കിലെ കള്ളന്മാരെയെല്ലാം വിളിച്ചു ഒരു യോഗം കൂടി .... ഇനി തോമാ ചേട്ടന്റെ വീട്ടിലെ തെങ്ങുകളെ ആക്രമിക്കണ്ടാ എന്നായിരുന്നു അജണ്ട ... എങ്കിലും ആ കരിക്കിന്റെ രുചി ആലോചിച്ചപ്പോള്‍ ഞങ്ങളെ പുതിയ എന്തെങ്കിലും കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ നിര്‍ബന്ടിതരാക്കുകയും ചെയ്തു .

അങ്ങിനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കൂട്ടത്തിലെ മെക്കാനിക്ക് പൊടിമോന്‍ ഒരു വലിയ സ്ക്രൂ ട്രയിവരും ഒരു പാക്കറ്റ് സ്ട്രോയുമായി വരുന്നു . എന്നിട്ട് പറഞ്ഞു ഇന്ന് നമുക്ക് തോമാച്ചന്റെ തെങ്ങ് ആക്രമിക്കണം . ആക്രമിക്കേണ്ട രീതി കേട്ടപ്പോള്‍ എല്ലാവര്‍കും സന്തോഷമായി .. പക്ഷെ ഞങ്ങള്‍ സമയം അല്പം മാറ്റി .. 12 :൦൦ മണി കഴിഞ്ഞാക്കാം എന്ന് വിചാരിച്ചു ... അങ്ങിനെ സമയം ആയി റോഡിലെങ്ങും ആരുമില്ല . ഞങ്ങള്‍ രണ്ടുപേര്‍ വീത മതിലിനു മുകളില്‍ കയറി . സ്ക്രൂ ട്രയിവര്‍ കൊണ്ട് രണ്ടു തുള ഇട്ടു . ഒരു തുളയില്‍ സ്ട്രോ ഇട്ടു മറ്റേ തുള എയര്‍ പോകാന്‍ വേണ്ടി ആയിരുന്നു . എന്തായാലും അയിടിയ വിജയിച്ചു . കരിക്ക് കുലയില്‍ നിന്നും പിച്ചാതെ കരിക്കിന്‍ വെള്ളം കുടിക്കുക ... എല്ലാവരും മതിയാവോളം കരിക്കിന്‍ വെള്ളം കുടിച്ചിട്ട് വീടുകളില്‍ പോയി ... പിറ്റേന്നും രാവിലെ ഞാന്‍ പതിവുപോലെ പാലുവാങ്ങാന്‍ പോയി പക്ഷെ അന്ന് തോമാച്ചന്റെ പൂരപാട്ട്‌ ഇല്ലായിരുന്നു . കാരണം കരിക്കുകള്‍ എല്ലാം കുലയില്‍ തന്നെ ഭദ്രമായി ഉണ്ടായിരുന്നു ... എനിക്കും സന്തോഷമായി രാവിലെ തന്നെ ചീത്തവിളി കേട്ടില്ലല്ലോ എന്ന് .... ഇതേ അയിടിയ പരിസരത്തുള്ള പല വീടുകളിലും ഞങ്ങള്‍ രാത്രി കാലങ്ങളില്‍ പരീക്ഷിച്ചു കൊണ്ടേ ഇരുന്നു ... എല്ലാം വിജയവും .....

ഏകദേശം ഒരാഴ്ച ആയി കാണും എല്ലാ വീടുകളിയെയും കരിക്കിന്‍ കുലയില്‍ നിന്നും കരിക്കുകള്‍ അടന്നു വീഴുന്നു ... ആരും ഒന്നും ചെയ്തിട്ടില്ല .. തനിയെ വീഴുന്നു . എല്ലാ കരിക്കിലും വെള്ളം ഇല്ല ... രണ്ടു ഊട്ടയും ഉണ്ട് . അയല്‍ക്കാര്‍ എല്ലാവരും ചേര്‍ന്ന് തോമ്മാ ചേട്ടന്റെ വീട്ടില്‍ യോഗം കൂടി കൂട്ടത്തില്‍ ഞാനും ... പലരും പല പല കാരണവും പറഞ്ഞു . ഒടുവില്‍ ജോസപ്പേട്ടന്‍ പറഞ്ഞു ഇതു വിചിത്ര ജീവിയാണ് ... ഇതിനു രണ്ടു നീണ്ട പല്ലുണ്ട് . ഇത് നീണ്ട പല്ലുകൊണ്ട് തുളയിട്ടു കരിക്കിന്‍ വെള്ളം മാത്രമേ കുടിക്കൂ ... കരിക്ക് തിന്നില്ല ... ഇങ്ങിനെ ഒരുപാട് വിശദീകരനഗല്‍ നിരത്തി ... കൂട്ടത്തില്‍ ഉള്ളവര്‍ എല്ലാം അത് വിശ്വസിക്കുകയും ചെയ്തു ... വിചിത്ര ജീവികളെ ഓടിക്കാന്‍ കരിക്കിന്‍ കുലകളില്‍ വല വിരിക്കുവാന് ജോസപെട്ടന്‍ നിര്‍ദേശിച്ചു ... എല്ലാവരും ആ നിര്‍ദേശം അംഗീകരിച്ചു... വിചിത്ര ജീവി ആയ ഞാന്‍ മനസുകൊണ്ട് ചിരിച്ചിട്ട് അവിടെ നിന്നും പോയി ബാക്കി എല്ലാ വിചിത്ര ജീവികളോടും ഈ കഥ പറഞ്ഞു ... ഞങ്ങള്‍ എല്ലാം ഒരുപാട് ചിരിച്ചു .. എല്ലാ വിചിത്ര ജീവികള്‍ക്കും സന്തോഷവുമായി ... എല്ലാവരും കരിക്കിന്‍ കുലകള്‍ വല കൊണ്ട് മൂടുകയും ചെയ്തു ....

പക്ഷെ പിന്നീടും പലപ്രാവശ്യവും വലകള്‍ നീക്കി മാറ്റി കൊണ്ട് വിചിത്ര ജീവികള്‍ കരിക്കിന്‍ കുലകള്‍ ആക്രമിച്ചു കൊണ്ടേ ഇരുന്നു ... ഒടുവില്‍ വിചിത്ര ജീവികള്‍ എല്ലാം വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നതുവരെയും നാട്ടിലെ പല തെങ്ങുകളെയും വിചിത്ര ജീവികള്‍ ആക്ക്രമിച്ചു കൊണ്ടേ ഇരുന്നു ......

ജോയ് .K.V

മേരി - അഥവാ ജൂലി എന്റെ കാമുകി ( ഒരു പ്രേമ കഥ )

ഇന്നലെ രാത്രി ജോലിക്ക് പോയിട്ട് പണി ഒന്നുമില്ലാതിരുന്നതിനാല്‍ അവിടെ കിടന്നു ഉറങ്ങിയ ക്ഷീണം തീര്‍ക്കാന്‍ ഇന്ന് രാവിലെ മുതല്‍ ഞാന്‍ കിടന്നു ഉറങ്ങുകയായിരുന്നു . അപ്പോളാണ് എന്റെ സുന്ദരമായ ഉറക്കത്തിലേക്കു എന്റെ പഴയ കാമുകി കടന്നു വന്നത് .........
അവളെ കുറിച്ച് എങ്ങിനെ വര്‍ണിക്കണം എന്ന് എനിക്കറിയില്ല ( ഇത് എന്റെ പാതി വായിക്കില്ല എന്നാ ദൈര്യത്തോടെ ഞാന്‍ തുടരുന്നു ) അവള്‍ ഒരു സുന്ദരി ആയിരുന്നു . ട്യുഷന്‍ ക്ലാസിലെ എന്റെ സഹപാടി . ക്ലാസിലെ അതീവ സുന്ദരി . എല്ലാരുടെയും കണ്ണില്‍ ഉണ്ണിച്ചി .... അവളെ ഞാന്‍ മേരി എന്ന് വിളിക്കാം ... ( പേര് വ്യാജം ആണ് .അവളുടെ ആങ്ങളമാര്‍ ആരെങ്കിലും ഇത് വായിച്ചാല്‍ എനിക്ക് പണി കിട്ടിയാലോ ?.. )
ഞങ്ങള്‍ ക്ലാസിലെ മൂന്നു പൂവാലന്മാര്‍ ""ജോണ്‍ , രാജേഷ് , ജോയ് "" പേരെടുത്ത മൂന്ന് പൂവാലന്മാര്‍ ... ഏതു നല്ല പിടകള്‍ വന്നാലും ആദ്യം വളക്കാന്‍ മിനകെടുന്ന മൂന്നു പേര്‍ . ഞങ്ങള്‍ മൂന്നു പേരും ഒരുപോലെ ആദ്യമായി ഒരാള്‍ നോക്കുന്ന പെണ്ണിനെ മറ്റൊരാള്‍ നോക്കില്ല എന്ന നിബന്ദനകള്‍ തെറ്റിച്ചുകൊണ്ട് മേരിക്ക് പിറകെ ടുനിംഗ് തുടങ്ങി . മൂന്നു പേരും നിശബ്ധമായ ഭയങ്കര പ്രേമം . മേരി എവിടെ പോകുന്നോ അവിടെ എല്ലാം അവളുടെ ശ്രെധ പിടിച്ചു പറ്റാന്‍ മൂന്നുപേരും നന്നായി പാട് പെട്ട് . ഒടുവില്‍ മൂന്നു പേരും അവളുടെ നല്ല സുഹൃത്തുക്കളുമായി . അപ്പോള്‍ മൂന്നു പേര്‍ക്കും പൊട്ടിയ ലടുവിനു കയ്യും കണക്കും ഇല്ല . ഒടുവില്‍ ഞങ്ങള്‍ മൂന്നുപേരും അവളോട്‌ ആവശ്യം അറിയിക്കുകയും അവള്‍ അതീവ സമര്‍ത്ഥമായി ഞങ്ങളെ മൂന്നു പേരെയും മൂന്നു നല്ല ആങ്ങളമാര്‍ ആയി മാറ്റുകയും ചെയ്തു ......
വര്‍ഷങ്ങള്‍കിപ്പുരം ഇതാ മേരി എന്റെ അരികില്‍ വന്നിരുന്നു എന്തൊക്കെയോ പറയുന്നു . ഞാന്‍ അവളുടെ മടിയില്‍ തലവച്ചു കിടന്നിട്ടു അവള്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം മൂളി മൂളി കേട്ട് കൊണ്ടിരുന്നു . ഉടനെ അത് സംഭവിച്ചു . അവള്‍ എന്റെ ചുണ്ടില്‍ ചെറിയ ഒരു ഉമ്മ തന്നു . എന്റെ മനസ്സില്‍ വര്‍ഷങ്ങള്‍കിപ്പുരം വീണ്ടും ലടു പൊട്ടി . പിന്നെയും അവള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേ ഇരുന്നു .ഇടയ്ക്കിടയ്ക്ക് വീണ്ടും വീണ്ടും ലടുവും പൊട്ടികൊണ്ടിരുന്നു....
ഒടുവില്‍ അത് സംഭവിച്ചു അവളുടെ ഒരുമ്മ അല്പം കടന്നു പോയി . എനിക്ക് നന്നായി വേദനിച്ചു .ഞാന്‍ ചാടി എണീറ്റ്‌ അവളെ നോക്കി . ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു പോയി . എന്റെ മേരിയുടെ സ്ഥാനത് ഞാന്‍ കണ്ടത് എന്റെ ചേച്ചി ഓമനിച്ചു വളര്‍ത്തുന്ന ജൂലി എന്നാ വളര്‍ത്തു നായ ഇരിക്കുന്നു ..
എന്റെ ചാരിത്ര്യത്തിനു വിലപരയാന്‍ വന്ന ജൂലിയെ ഞാന്‍ ഒരുപാട് വഴക്ക് പറഞ്ഞു ." ജൂലി നീ എന്ത് ഉധേഷിച്ചാണ് ഇങ്ങിനെ ഒക്കെ എന്നോട് കാണിച്ചത് ?. നിനക്കുമില്ലേ അമ്മയും പെങ്ങേമാരും ?. എന്നെ ഒരു പെങ്ങളായി കണ്ടുകൂടെ ?.. അവള്‍ എല്ലാം കേട്ടുകൊണ്ട് കുട്ടാ ബോധത്തോടെ ഇരുന്നു .
എന്റെ ശബ്ദം കേട്ട് അടുക്കളയില്‍ നിന്നും വന്ന മമ്മി കാര്യം തിരക്കി . ഒന്നുമില്ലെന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞുമാറിയെങ്കിലും എന്റെ ഞെട്ടല്‍ അപ്പോളും മാറിയിട്ടുണ്ടായിരുന്നില്ല . ജൂലിയുടേയും .....

ജോയ് .K.V

ശലഭം

പിരിയുവാന്‍ വയ്യെന്റെ പ്രാണ സഖിയെ ഇന്നവളെ
എന്നില്‍ നിന്നകറ്റുവാന്‍ ആരും ശ്രമിക്കരുതേ ....

ജീവിച്ചു ജീവിച്ചു കൊതി തീരാത്ത രണ്ട്
ശലഭങ്ങളായ് ഞങ്ങള്‍ അലഞ്ഞിടട്ടെ....

എകാന്തമാം എന്‍ ജീവിത പാതയില്‍
അവിചാരിതമായി അവളെ ഞാന്‍ കണ്ടു മുട്ടി ...

അന്ന് തോട്ടെന്നിലെ ജീവന്‍റെ ജീവനില്‍
പ്രാണന്‍ തുടിപ്പായവള്‍ പടര്‍ന്നു ....

ഒരു വ്യാഴ വട്ടം ഞങ്ങള്‍ ഒരു പൂന്തോപ്പില്‍
ഇണ ശലഭങ്ങളായ് പാറിയപ്പോള്‍ .....

എന്നിലെ ഞാനായ അവളെ എന്‍ ജീവിത പൂന്തോപ്പില്‍ നിന്നും
വിധിയെന്ന ക്രൂരന്‍ പറിച്ചെടുത്തു .....

വിധിയെന്ന ക്രൂരാ നിന്നോടൊരു ചോദ്യം
ഈ പ്രണയ പൂങ്കാവനതിങ്കല്‍ തെല്ലുമേ ശല്യമില്ലാതെ
പാറി പരന്ന ഇണ ശലഭങ്ങളാം ഞങ്ങളെ
എന്തിനു നീയിന്നു വേര്‍പെടുത്തി ?...

ആ നിമിഷം മുതലെന്‍ സ്വപ്നങ്ങളെല്ലാം
കൊഴിയുന്ന പൂപോല്‍ അടര്‍ന്നു വീണു
ഇന്ന് ഞാനീ പൂങ്കാവനത്തില്‍ ഒരു
ജീവ ശവംപോല്‍ അലഞ്ഞിടുന്നു
എന്നെ അവളില്‍ നിന്നടര്‍ത്തി മാറ്റിയ
വിധിയെന്ന ക്രൂരന്റെ കനിവ് തേടി ...

ജോയ്.KV