Wednesday 1 June 2011

ശലഭം

പിരിയുവാന്‍ വയ്യെന്റെ പ്രാണ സഖിയെ ഇന്നവളെ
എന്നില്‍ നിന്നകറ്റുവാന്‍ ആരും ശ്രമിക്കരുതേ ....

ജീവിച്ചു ജീവിച്ചു കൊതി തീരാത്ത രണ്ട്
ശലഭങ്ങളായ് ഞങ്ങള്‍ അലഞ്ഞിടട്ടെ....

എകാന്തമാം എന്‍ ജീവിത പാതയില്‍
അവിചാരിതമായി അവളെ ഞാന്‍ കണ്ടു മുട്ടി ...

അന്ന് തോട്ടെന്നിലെ ജീവന്‍റെ ജീവനില്‍
പ്രാണന്‍ തുടിപ്പായവള്‍ പടര്‍ന്നു ....

ഒരു വ്യാഴ വട്ടം ഞങ്ങള്‍ ഒരു പൂന്തോപ്പില്‍
ഇണ ശലഭങ്ങളായ് പാറിയപ്പോള്‍ .....

എന്നിലെ ഞാനായ അവളെ എന്‍ ജീവിത പൂന്തോപ്പില്‍ നിന്നും
വിധിയെന്ന ക്രൂരന്‍ പറിച്ചെടുത്തു .....

വിധിയെന്ന ക്രൂരാ നിന്നോടൊരു ചോദ്യം
ഈ പ്രണയ പൂങ്കാവനതിങ്കല്‍ തെല്ലുമേ ശല്യമില്ലാതെ
പാറി പരന്ന ഇണ ശലഭങ്ങളാം ഞങ്ങളെ
എന്തിനു നീയിന്നു വേര്‍പെടുത്തി ?...

ആ നിമിഷം മുതലെന്‍ സ്വപ്നങ്ങളെല്ലാം
കൊഴിയുന്ന പൂപോല്‍ അടര്‍ന്നു വീണു
ഇന്ന് ഞാനീ പൂങ്കാവനത്തില്‍ ഒരു
ജീവ ശവംപോല്‍ അലഞ്ഞിടുന്നു
എന്നെ അവളില്‍ നിന്നടര്‍ത്തി മാറ്റിയ
വിധിയെന്ന ക്രൂരന്റെ കനിവ് തേടി ...

ജോയ്.KV

No comments:

Post a Comment