Wednesday 3 August 2011

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ........... ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . (ഭാഗം : 5 )

ഞാന്‍ ഓരോരുത്തരോടും ഇറാക്കിന്റെ വിശേഷങ്ങള്‍ കൂടുതലായി ചോദിച്ചു അറിയുവാന്‍ ശ്രെമിച്ചു . എനിക്ക് എല്ലാവരില്‍ നിന്നും പൊതുവായി അറിയുവാന്‍ കഴിഞ്ഞത് അവര്‍ക്ക് അമേരിക്കയുടെ ഭരണത്തില്‍ അല്പം പോലും തൃപ്തി ഇല്ല . അമേരിക്ക തങ്ങളെ അടിമകള്‍ ആയി കാണുന്നു എന്നതായിരുന്നു പൂരിഭാഗം പേരുടെയും അഭിപ്രായം .

അതുപോലെ തന്നെ തങ്ങളുടെ മുന്‍ ഭരണാധികാരി സദാം ഹുസൈനെ കുറിച്ചും സാധാരണകാരായ ഇറാക്കികള്‍ക്ക് വലിയ മതിപ്പൊന്നും ഇല്ല . ഞാന്‍ കരുതിയത്‌ ഇവിടുത്തുകാര്‍ക്ക് സദാം എന്ന് പറഞ്ഞാല്‍ എല്ലാം ആയിരിക്കും എന്നാണു . എന്നാല്‍ എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു അവരുടെ ഓരോരുത്തരുടെയും വാക്കുകള്‍ . സദാം ഒരു ക്രൂരനായ ഭരണാധികാരി ആയിരുന്നു എന്നായിരുന്നു കൂടുതല്‍ ആളുകളും അഭിപ്രായപെട്ടത് . സാമ്പതീകമായി ഒരുപാട് മുന്നില്‍ നിന്നിരുന്ന ഒരു രാജ്യം ആയിരുന്നു ഇറാക്ക് . രാജ്യത്തിന്റെ സ്വത്തിന്റെ ഹിംസ ഭാഗവും യുദ്ധങ്ങള്‍ക്കും ആയുധങ്ങള്‍ വാങ്ങുന്നതിനുമായിട്ടാണ് അദ്ദേഹം ഉപയോഗിച്ചത് എന്നതാണ് അദ്ധേഹത്തിനെതിരെ സാധാരണക്കാര്‍ക്ക് ഉള്ള ആക്ഷേപം .

ഒരു ഇറാക്കി യുവാവ് എന്നോട് തന്റെ അനുഭവം വിവരിച്ചത് ഇങ്ങിനെ .... തന്റെ പിതാവ് യുദ്ധത്തില്‍ കൊല്ലപെട്ടു . മാതാവ് ഒരു ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു . പിതാവിന്റെ മരണത്തെ തുടര്‍ന്ന് താനും മാതാവും മാതാവിന്റെ തുച്ചമായ വരുമാനത്തില്‍ കഴിയുകയായിരുന്നു . അപ്പോളാണ് മാതാവിനോട് നിര്‍ബന്ധിതമായി സൈന്യതിനോടൊപ്പം ജോലി ചെയ്യണമെന്നു സദാം പറഞ്ഞത് . മാതാവ് അങ്ങിനെ സൈന്യതിനോപ്പം ജോലിക്ക് ചേര്‍ന്ന് . ശമ്പളം ആകെ ഒരുമാസം കിട്ടുന്നത് 15 ഡോളര്‍ . 15 ഡോളര്‍ കൊണ്ട് ഒരമ്മയും മകനും എങ്ങിനെ വിശപ്പടക്കും എന്ന് എന്നോട് ചോദിച്ചപ്പോള്‍ എനിക്കും അതിനു ഉത്തരം ഇല്ലായിരുന്നു . ചെറുപ്പത്തില്‍ താനും അമ്മയും മിക്ക ദിവസങ്ങളിലും പട്ടിണി കിടന്നിരുന്നു എന്ന് പറയുമ്പോള്‍ അദ്ധേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു . ഇതൊക്കെ കേട്ടപ്പോള്‍ എന്റെ മനസിനും ഉണ്ടായി വല്ലാത്ത ഒരു തേങ്ങല്‍ ......

കൂട്ടത്തില്‍ ഒരാള്‍ വളരെ ദുഖിതനായി കാണപെട്ടു . ഞാന്‍ അദ്ധേഹതോട് കാര്യം അന്വേഷിച്ചു . മറുപടി ഇപ്രകാരം ആയിരുന്നു . തന്റെ ബാപ്പയും , ഉമ്മയും , ഭാര്യയും , മകളുമായി ഒരു ആവശ്യത്തിനായി ബാഗ്ദാധിലേക്ക് പോയിരിക്കുകയാണ് . ബാഗ്ദാദ് എന്നും പ്രശ്നങ്ങള്‍ മാത്രം ഉള്ള ഒരു പ്രദേശമാണ് . ഏതു നിമിഷവും ആര്‍ക്കും എന്തും സംഭവിക്കാം . ഒരു ആക്രമണം ആര്‍ക്കു നേരെയും എപ്പോളും ഉണ്ടാകാം . അവര്‍ സുരക്ഷിതരായി മടങ്ങി വരുവാനായി ഞാന്‍ അല്ലാഹുവിനോട് മുഴുവന്‍ സമയവും പ്രാര്‍തിക്കുകയാണ് . അവര്‍ വരുന്നത് വരെ എന്റെ മനസിന്‌ ഒരു സ്വസ്ഥതയും ഉണ്ടാവില്ല . അദ്ധേഹത്തിനെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്ന് എനിക്ക് അറിയില്ലായിരുന്നു . എങ്കിലും കുടുംബത്തിനു ഒന്നും സംഭവിക്കില്ല . സര്‍വേശ്വരന്‍ ഒരാപത്തും വരുത്താതെ അവരെ തിരിച്ചു സുരക്ഷിതരായി വീട്ടില്‍ എത്തിക്കും . ഞാനും അല്ലാഹുവിനോട് പ്രാര്‍ത്തിക്കുന്നുണ്ട് എന്ന് പറഞ്ഞു . അദ്ദേഹം എന്നെ നോക്കി ഒന്ന് ചെറുതായി പുഞ്ചിരിച്ചിട്ട് തിരമാലകള്‍ ആഞ്ഞടിക്കുന്ന തന്റെ കലങ്ങിയ മനസുമായി പിന്നീട് കാണാം എന്ന് പറഞ്ഞിട്ട് തന്റെ ജോലിയിലേക്ക് കടന്നു ........


(തുടരും ) ജോയ്........

No comments:

Post a Comment