Thursday 28 July 2011

ഞാന്‍ കണ്ട ഇറാക്ക്. ഒരു യുദ്ധത്തിന്റെ ജീവനുള്ള അസ്ഥിമാടം ...........(ഭാഗം :2 )

ഇറാക്കില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങളോടുകൂടി പങ്കു വയ്ക്കുന്നു . (ഭാഗം :2 )

എയര്‍പോര്‍ട്ടില്‍ എന്നെയും കാത്തു നിന്നിരുന്നത് ഇംഗ്ലീഷ്കാരായ ക്രിസ് , നെസ് , സ്റ്റീവന്‍ , പിന്നെ ഇറക്കി ഡ്രൈവര്‍ ആയ അബ്ദുള്ളയും . ക്രിസ് ഒരു ആജാന ബാഹു മനുഷ്യന്‍ ആയിരുന്നു . ആറടിയില്‍ മുകളില്‍ പൊക്കവും അതിനൊത്ത ശരീരവും ഒക്കെ കൂടി കണ്ടാല്‍ ഏതോ ഒരു WWF താരത്തിനെ പോലെ ആയിരുന്നു . അബ്ദുള്ള ആണെങ്കില്‍ ഒരു ആഫ്രിക്കന്‍ കറുമ്പനെ പോലെയും ആയിരുന്നു . ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഏതെങ്കിലും ആഫ്രിക്കകാരന്‍ ആണെന്നെ പറയൂ.... ബാക്കി രണ്ടുപേരും സാമാന്യം നല്ല രണ്ടു ച്ചുണകുട്ടികള്‍ ആയിരുന്നു . എല്ലാവരും പേരുകള്‍ പറഞ്ഞു എന്നെ പരിചയപെട്ടു . ഞാനും തിരിച്ചു പേര് പറഞ്ഞു .

ഉടന്‍ തന്നെ നെസ് പറഞ്ഞു നമുക്ക് ഇങ്ങിനെ പുറത്തു അധിക നേരം ചിലവിടാന്‍ സാധിക്കില്ല . സുരക്ഷാ കാരണങ്ങളാല്‍ നമുക്ക് എത്രയും പെട്ടന്ന് വാഹനത്തില്‍ കയറണം . വെടി കൊണ്ടാല്‍ ഏല്‍ക്കാതിരിക്കാന്‍ ഒരു പടച്ചട്ട അണിയിച്ചു അവര്‍ എന്നെ ഒരു ബുള്ളറ്റ് പ്രൂഫ്‌ കാറിന്റെ അകത്തേക്ക് കയറ്റി . എന്നിട്ട് ക്രിസ് , നെസ് , അബ്ദുള്ള എന്നിവര്‍ എന്റെ കൂടെ കാറില്‍ കയറി . സ്റ്റീവന്‍ അടുത്ത് കിടന്ന മറ്റൊരു കാറിലേക്കും കയറി .

നെസ് ഉടന്‍ തന്നെ എന്നോട് സുരക്ഷയെ കുറിച്ച് സംസാരിക്കുവാന്‍ തുടങ്ങി . ഒരു അപകടം പറ്റിയാല്‍ എന്ത് ചെയ്യണം എന്നും , നമുക്ക് എതിരെ ഒരു ആക്രമണം ഉണ്ടായാല്‍ എന്ത് ചെയ്യണം എന്നും എനിക്ക് നല്ല രീതിയില്‍ പറഞ്ഞു തന്നു ... നെസ് ഇതൊക്കെ പറയുമ്പോള്‍ എന്റെ കണ്ണുകള്‍ വാഹനത്തിന്റെ ഉള്ളില്‍ ഉള്ള ആയുധങ്ങളെ കുറിച്ച് വിലയിരുത്തുകയായിരുന്നു .

അബ്ദുള്ള ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുന്നു . അദ്ധേഹത്തിന്റെ വലതു വശത്തായി ഒരു AK47 തല കുത്തി വച്ചിരിക്കുന്നു . മുന്നിലെ വലതു സീറ്റില്‍ നെസ് ഇരിക്കുന്നു . അദ്ദേഹത്തിനും ഉണ്ട് ഒരു AK47 . അത് കൂടാതെ അരയില്‍ ഒരു ചെറിയ പിസ്റ്റള്‍ തൂക്കി ഇട്ടിരിക്കുന്നു . വണ്ടിയുടെ പിറകു സീറ്റില്‍ ഞാനും ക്രിസും . ക്രിസ്സിനും ഒരു AK47 ഉം ഒരു പിസ്ടലും . കൂടാതെ ഒരു പിസ്റ്റള്‍ എന്റെയും ക്രിസ്സിന്റെയും നടുക്കായി വച്ചിട്ടുണ്ട് . ഞാന്‍ വെറുതെ അതില്‍ ഒന്ന് തൊട്ടു നോക്കി . സിനിമയിലും മറ്റും കണ്ടിട്ടുള്ള തോക്ക് ആദ്യമായി നേരില്‍ കാണുന്നതിന്റെ ആവേശത്തോടെ ഞാന്‍ അതില്‍ ഒന്നുകൂടി തൊട്ടു .

നമ്മള്‍ പോകുന്നത് മൂന്നു കാറില്‍ ആയാണ് . ഒരു കാര്‍ നമ്മുടെ മുന്‍പെയും മറ്റൊന്ന് നമ്മുടെ പിറകെയും ഉണ്ടായിരിക്കും . ഞങ്ങളുടെ വാഹനത്തില്‍ GPS ഹടിപ്പിചിട്ടുണ്ടായിരുന്നു . അത് എന്തിനാണെന്ന് വച്ചാല്‍ ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ പോകുന്നത് അമേരിക്കന്‍ ആര്‍മി അവരുടെ ഓഫീസില്‍ ഇരുന്നു ഞങ്ങളെ നിരീക്ഷിക്കുവാന്‍ വേണ്ടി ആയിരുന്നു . യാത്രാമദ്ധ്യേ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വാഹനത്തില്‍ ഖടിപ്പിച്ചിട്ടുള്ള ഒരു ചുവന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അമേരിക്കന്‍ ആര്‍മിയുടെ ഓഫീസില്‍ അലാറം അടിക്കുകയും അവര്‍ നമുക്ക് സഹായത്തിനു വരികയും ചെയ്യും എന്ന് നെസ് വിവരിച്ചു . ഇനി നമ്മുടെ യാത്രാ മദ്ധ്യേ ആരെങ്കിലും നമ്മെ ആക്രമിച്ചാല്‍ ഞങ്ങള്‍ മൂന്നു പേരും അവരെ നേരിടുകയും ആ സമയത്ത് നമ്മുടെ മറ്റൊരു വാഹനം വന്നു നിന്നെ സുരക്ഷിതമായി രക്ഷ പെടുത്തുകയും ചെയ്യും . അഥവാ അവര്‍ വരുന്നതിനു മുന്‍പ് ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിനക്ക് ഈ തോക്ക് നിന്റെ സ്വയം രക്ഷക്കായി ഉപയോഗിക്കാം . ഇത് നിറച്ചും ഉണ്ട ഉള്ള തോക്കാണ് . എന്റെയും ക്രിസ്സിന്റെയും അരികില്‍ ഇരുന്ന തോക്ക് ചൂണ്ടി നെസ് വിവരിച്ചു . ഇനി എന്തെങ്കിലും സംശയം ഉണ്ടോ എന്ന് എന്നോട് ചോദിച്ചു . ഇല്ല എന്ന് ഞാന്‍ മറുപടിയും പറഞ്ഞു . എന്റെ നെഞ്ചില്‍ ഇതൊക്കെ കേട്ടപ്പോള്‍ തീ കത്താന്‍ തുടങ്ങി . ഒരു കുപ്പി വെള്ളം മുഴുവന്‍ കുടിച്ചിട്ട് അറിയാവുന്ന എല്ലാ ദൈവങ്ങളോടും ഒരാപത്തും വരുത്തരുതേ എന്ന് പ്രാര്‍ഥിച്ചു ......

(തുടരും ) ജോയ്........

No comments:

Post a Comment